മുഖ്യമന്ത്രിയായാല്‍ ഗോവയില്‍ ജോലിക്കാര്‍ക്ക് ഉച്ചമയക്കത്തിന് സമയം അനുവദിക്കും: വിജയ് സര്‍ദേശായി

പനാജി: മുഖ്യമന്ത്രിയായി താന്‍ അധികാരത്തിലെത്തിയാല്‍ ജോലിക്കാര്‍ക്ക് നിര്‍ബന്ധിത ഉച്ചമയക്കത്തിന് ഇടവേള അനുവദിക്കുമെന്ന് ഫോര്‍വേര്‍ഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി. ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് സര്‍ദേശായിയുടെ വാഗ്ദാനം.

സമ്മര്‍ദം ഇല്ലാതെ റിലാക്‌സ് ചെയ്യുക എന്നത് ഗോവന്‍ സംസ്‌കാരമാണ്. അത് നാം കാത്തുസൂക്ഷിക്കണം. ജോലിത്തിരക്കുകള്‍ക്കിടയില്‍ വിശ്രമത്തിനൊരു ഇടവേളയെടുക്കുന്നത് സ്വസ്ഥതക്കും ആവശ്യമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. ഇത്തരം വിശ്രമം കാര്യക്ഷമതയും ഓര്‍മശക്തിയും വര്‍ധിപ്പിക്കും. ഉച്ചക്ക് രണ്ടിനും നാലിനും ഇടയില്‍ എപ്പോള്‍ വേണമെങ്കിലും ജോലിക്കാര്‍ക്ക് ഇടവേളയെടുക്കാമെന്നും വിജയ് സര്‍ദേശായി വ്യക്തമാക്കി.

ഇത്തരം വിശ്രമവേളകളെ അതീവ പ്രധാന്യത്തോടെയാണ് ഗോവയിലെ ജനങ്ങള്‍ കാണുന്നത്. രണ്ട് മുതല്‍ നാല് വരെയുള്ള സമയം മിക്ക കടകളും താല്‍ക്കാലികമായി അടച്ചിടും. പ്രധാനപ്പെട്ട മീറ്റിങ്ങുകള്‍ക്ക് ഈ സമയം മികച്ചതായി ആരും കണക്കാക്കാറില്ല. ഉച്ചഭക്ഷണം കഴിഞ്ഞാല്‍ മയക്കമെന്നത് ഒരു പൊതുവായ ശീലമാണെന്നും അദ്ദേഹം വ്യക്തമാക്കി.

prp

Leave a Reply

*