മഞ്ജുവും ശ്രീകുമാറും ചേര്‍ന്ന് ദിലീപിനെ കുടുക്കാന്‍ ശ്രമിച്ചു; മാര്‍ട്ടിന്‍റെ വെളിപ്പെടുത്തല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍. ചലച്ചിത്ര താരങ്ങളായ മഞ്ജു വാര്യര്‍ക്കും രമ്യ നമ്ബീശനും സംവിധായകരായ ലാലിനും ശ്രീകുമാര്‍ മേനോനുമെതിരെ ഗുരുതര ആരോപണമാണ് മാര്‍ട്ടിന്‍ പുറത്തുവിട്ടിരിക്കുന്നത്. വിചാരണയുടെ ഭാഗമായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു മാര്‍ട്ടിന്‍റെ പ്രതികരണം.

ഇവര്‍ ചേര്‍ന്നു ദിലീപിനെ കുടുക്കാന്‍ വേണ്ടിയുണ്ടാക്കിയ കെണിയാണു കേസെന്നു മാര്‍ട്ടിന്‍ പറഞ്ഞു. കോടതയില്‍ പൂര്‍ണ വിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണു വിശ്വാസം. കുറേ കാര്യങ്ങള്‍ പറയാനുണ്ട്. ‘- മാര്‍ട്ടിന്‍ പറഞ്ഞു.

സത്യസന്ധമായ കാര്യങ്ങളാണു പറയാനുള്ളത്. നിരപരാധിയായ തന്നെ ഉള്‍പ്പെടെ ഒട്ടേറെപ്പേരെ ചതിച്ചതാണ്. അതിന്‍റെ പ്രതിഫലമായാണു മഞ്ജുവിന് മുംബൈയില്‍ ഫ്ലാറ്റും ‘ഒടിയനില്‍’ അവസരവും ലഭിച്ചത്. അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ ഏതൊക്കെ രേഖകള്‍ പ്രതികള്‍ക്കു നല്‍കാനാകുമെന്ന് അറിയിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണു നിര്‍ദേശം. രേഖകള്‍‍ നല്‍കാനാകില്ലെങ്കില്‍ കാരണം വ്യക്തമാക്കാനും പ്രോസിക്യൂഷനു നിര്‍ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് അടുത്തമാസം പതിനൊന്നിലേക്കു മാറ്റി.

 

prp

Related posts

Leave a Reply

*