നിശബ്ദനായ പ്രധാനമന്ത്രിയാണെന്ന് വിമര്‍ശനമുയര്‍ന്നപ്പോഴും താന്‍ മാധ്യമങ്ങളോട് സംസാരിക്കാതിരുന്നിട്ടില്ല: മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നൈസായിട്ട് ട്രോളി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നിശബ്ദനായ പ്രധാനമന്ത്രിയാണെന്നു വിമര്‍ശനമുയര്‍ന്നപ്പോഴും താന്‍ മാധ്യമങ്ങളോടു സംസാരിക്കാതിരുന്നിട്ടില്ലെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. ഡല്‍ഹിയില്‍ ചെയ്ഞ്ചിങ് ഇന്ത്യ എന്ന തന്‍റെ പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാനൊരു നിശബ്ദനായ പ്രധാനമന്ത്രിയാണെന്നായിരുന്നു ജനങ്ങള്‍ പറഞ്ഞിരുന്നത്. പക്ഷേ അവര്‍ക്കു വേണ്ടിയുള്ളതാണു എന്‍റെ പുതിയ പുസ്തകം. മാധ്യങ്ങളോടു സംസാരിക്കാന്‍ പേടിയുള്ള പ്രധാനമന്ത്രിയായിരുന്നില്ല ഞാന്‍. വിദേശ സന്ദര്‍ശന സമയത്ത് വിമാനത്തിലിരുന്നും ലാന്‍ഡിങ്ങിന് ശേഷവും ഞാന്‍ മാധ്യമങ്ങളോടു സംസാരിച്ചിരുന്നു. -മന്‍മോഹന്‍സിങ് പറഞ്ഞു.

ജീവിതം വലിയ സാഹസവും പരിശ്രമവുമാണ്. അത് ആസ്വദിക്കാന്‍ സാധിച്ചിട്ടുണ്ട്. ആകുലതകളൊന്നുമില്ല. രാജ്യം എനിക്ക് തന്നത് മടക്കി നല്‍കാന്‍ ഒരിക്കലും സാധിക്കില്ല. എല്ലാ തടസ്സങ്ങളും മറികടന്ന് ഇന്ത്യ ലോകത്തെ സൂപ്പര്‍ പവറായി മാറും. ആ ലക്ഷ്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ സമ്മേളനങ്ങള്‍ നടത്താന്‍ വിമുഖത കാട്ടുന്നതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. 1,654 ദിവസം പ്രധാനമന്ത്രിയായിരുന്നിട്ടും ഒരു വാര്‍ത്താസമ്മേളനം പോലും നടത്തിയില്ലേയെന്ന് രാഹുല്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ഹൈദരാബാദിലെ തന്‍റെ വാര്‍ത്താ സമ്മേളനത്തിന്‍റെ ചിത്രമുള്‍പ്പെടെ സമൂഹമാധ്യമത്തിലിട്ട് കൊണ്ടായിരുന്നു രാഹുലിന്‍റെ വിമര്‍ശനം. ഏതെങ്കിലും ദിവസം വാര്‍ത്താ സമ്മേളനം നടത്തി നോക്കാനും രാഹുല്‍ പ്രധാനമന്ത്രിയെ ഉപദേശിച്ചിരുന്നു.

prp

Related posts

Leave a Reply

*