ആഘോഷമില്ലാതെ മലപ്പുറം ജില്ലയിലെ മലയോര ഗ്രാമങ്ങള്‍

എടക്കര: കോവിഡ് അതിതീവ്ര വ്യാപനത്തിെന്‍റ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിജയാഘോഷങ്ങളും ആര്‍പ്പുവിളികളുമില്ലാതെ മലയോര ഗ്രാമങ്ങള്‍. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ പടക്കം പൊട്ടിച്ചും ദേഹത്ത് ചായം പൂശിയുമൊക്കെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ആഘോഷപൂര്‍ണമാക്കുക പതിവാണ്. പ്രത്യേകിച്ച്‌ മലയോര ഗ്രാമങ്ങളുടെ സിരാകേന്ദ്രമായ എടക്കരയില്‍ പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തന്നെ ആഘോഷങ്ങള്‍ ആരംഭിക്കും. പടക്കം പൊട്ടിച്ചും കൊടികളേന്തിയും ബൈക്ക് റാലി നടത്തിയും പ്രകടനങ്ങള്‍ സംഘടിപ്പിച്ചും മധുരം പങ്കുവച്ചും ആഘോഷങ്ങള്‍ വിപുലമാക്കാറുണ്ട്.

ചിലപ്പോള്‍ അതിരുവിട്ട് അക്രമ സംഭവങ്ങളിലേക്ക് വരെ നീളുകയും ചെയ്യും. എന്നാല്‍, ഇത്തവണ സര്‍ക്കാറിെന്‍റയും പൊലീസിെന്‍റയും നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജനങ്ങള്‍ രാവിലെ മുതല്‍ വീടുകളില്‍ ഒതുങ്ങിക്കൂടുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വാര്‍ത്താമാധ്യമങ്ങലൂടെയറിഞ്ഞ് അവര്‍ സംതൃപ്തരായി. ഫലപ്രഖ്യാപനം വീക്ഷിക്കാന്‍ ടൗണുകളിലെ വ്യാപാരികള്‍ വീടുകളില്‍ത്തന്നെ ഒതുങ്ങിയതിനാല്‍ വിജനമായ കവലകള്‍ ഹര്‍ത്താലിനെയാണ് ഓര്‍മിപ്പിച്ചത്.

അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിഴ ഈടാക്കുമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന അറിയിപ്പുണ്ടായതിനാല്‍ ആരുംതന്നെ പുറത്തിറങ്ങിയില്ല. ചിക്കന്‍ സ്റ്റാളുകള്‍, മാംസ മാര്‍ക്കറ്റുകളില്‍പ്പോലും ചുരുക്കം ചിലര്‍ മാത്രമാണ് എത്തിയത്. നിലമ്ബൂര്‍: ഇഞ്ചോടിച്ച്‌ പോരാട്ടം നടന്ന നിലമ്ബൂര്‍ മണ്ഡലത്തില്‍ വിജയം നേടിയ എല്‍.ഡി.എഫ് ആഹ്ലാദ പ്രകടനം കുറച്ചു. സംസ്ഥാന സര്‍ക്കാറിെന്‍റ തിളക്കമാര്‍ന്ന വിജയവും എല്‍.ഡി.എഫ് കേന്ദ്രത്തിന് ഏറെ സന്തോഷം പകര്‍ന്നിരുന്നു. എന്നാല്‍, ജനവിധിക്ക് അരികെയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി വി.വി. പ്രകാശി‍െന്‍റ വിയോഗമുണ്ടായത്.

അദ്ദേഹത്തി‍െന്‍റ വേര്‍പാട് ഏല്‍പ്പിച്ച കനത്ത മൂകതയിലാണ് മലയോരം. മണ്ഡലത്തില്‍ അമിതാഹ്ലാദം പാടില്ലെന്ന് പി.വി. അന്‍വര്‍ പ്രവര്‍ത്തകരോട് നിര്‍ദേശം നല്‍കിയിരുന്നു.

prp

Leave a Reply

*