പാചക വാതകത്തിന്‍റെ പ്രതിമാസ വില വര്‍ധന നിര്‍ത്തലാക്കുന്നു

ന്യൂഡല്‍ഹി: പ്രതിമാസം പാചക വാതകത്തിന് ഏര്‍പ്പെടുത്തിയിരുന്ന വില വര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. കഴിഞ്ഞ മെയ് വരെ രണ്ടുരൂപയാണ് പാചക വാതകത്തിന് വില വര്‍ധിപ്പിച്ചിരുന്നത്. എന്നാല്‍ നവംബര്‍ മുതല്‍ ഇത് നാല് രൂപയാക്കി ഉയര്‍ത്തിയിരുന്നു.

 

ഇതിന് സമാന്തരമായി 2013 ഡിസംബര്‍ മുതല്‍ സബ്സിഡിയില്ലാത്ത പാചക വാതകത്തിന്‍റെ വിലയും വര്‍ധിപ്പിച്ചുവരികയാണ്. സബ്സിഡി നിരക്കിലുള്ള പാചക വാതകം ഉപയോഗിക്കുന്ന 18.11 കോടിപേരാണ് രാജ്യത്തുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പ്രകാരം പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കിയ മൂന്ന് കോടി സൗജന്യ കണക്ഷനുകള്‍ ഉള്‍പ്പടെയാണിത്.

2018 മാര്‍ച്ചോടെ സബ്സിഡി ഒഴിവാക്കുന്നതിന് പ്രമാസംതോറും എല്‍പിജി വില ഉയര്‍ത്താന്‍ പൊതുമേഖല എണ്ണക്കമ്ബനികളോട് നേരത്തെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം ജൂലായ് മുതല്‍ വില വര്‍ധിപ്പിക്കുകയായിരുന്നു. ഇതുവരെ 76.51 രൂപയാണ് സിലിണ്ടറിന് വര്‍ധിപ്പിച്ചത്. 2016 ജൂണില്‍ 14.2 കിലോഗ്രാമുള്ള സിലിണ്ടറിന്റെ വില 419.18 രൂപയായിരുന്നു. 2.66 കോടി പേരാണ് പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം സ്വയം സബ്സിഡി ഉപേക്ഷിച്ചത്.

 

 

prp

Related posts

Leave a Reply

*