തിരുവനന്തപുരം: കോട്ടയം, ആലപ്പുഴ ജില്ലകളെ പ്രളയബാധിത പ്രദേശമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ സമിതി യോഗ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേന്ദ്ര സഹായം ലഭിക്കുന്നതിന് തീരുമാനം ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
കാലവർഷക്കെടുതിയിൽ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായത് കോട്ടയം, ആലപ്പുഴ ജില്ലകളിലാണ്. ആലപ്പുഴയിലെ കുട്ടനാടിന്‍റെ വിവിധ ഭാഗങ്ങൾ ഇപ്പോഴും വെള്ളം കയറിയ അവസ്ഥയിലാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഈ ജില്ലകൾ പ്രളയബാധിതമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
