കെവിന്‍ വധക്കേസ്; വിചാരണയ്ക്കിടെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി

കോട്ടയം: കെവിന്‍ വധക്കേസില്‍ വീണ്ടും സാക്ഷികള്‍ കൂറുമാറി. വിചാരണയ്ക്കിടെ 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റിയത്. ഇതോടെ കേസില്‍ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആകെ അഞ്ചായി. എട്ടാം പ്രതി നിഷാദിന്‍റെ അയല്‍വാസിയാണ് കൂറുമാറിയ സുലൈമാന്‍. കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ പ്രതികളെത്തിയ പമ്പിലെ ജീവനക്കാരനാണ് അലന്‍.

ഇന്നലെ നടന്ന വിചാരണയ്ക്കിടെ കേസില്‍ രണ്ട് സാക്ഷികള്‍ കൂറുമാറിയിരുന്നു. 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിന്‍ പ്രദീപും മൊഴിമാറ്റിയിരുന്നു. രണ്ടാം പ്രതി നിയാസിന്‍റെ അയല്‍വാസികളായ സുനീഷ്, മുനീര്‍ എന്നിവരാണ് ഇന്നലെ പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയത്. കഴിഞ്ഞ ജൂണ്‍ ഏഴിന് നിയാസിന്‍റെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തിയപ്പോള്‍ സാക്ഷികളായിരുന്നു മൊഴി മാറ്റിയ സനീഷും മുനീറും. തെളിവെടുപ്പിനിടെ നിയാസ് തന്‍റെ മൊബൈല്‍ വീട്ടില്‍ നിന്നെടുത്ത് പോലീസിന് കൈമാറി. ഇക്കാര്യങ്ങള്‍ സനീഷും മുനീറും മൊഴി നല്‍കിയിരുന്നു. എന്നാല്‍ കോടതിയില്‍ വിവാദത്തിനിടെ ഇരുവരും ഇക്കാര്യം നിഷേധിച്ചു.

പോലീസ് എന്തിനാണ് നിയാസിന്‍റെ വീട്ടിലെത്തിയതെന്ന് അറിയില്ലെന്നും നിയാസ് മൊബൈല്‍ ഫോണ്‍ -പൊലീസിന് കൈമാറുന്നത് കണ്ടില്ലെന്നും ഇരുവരും കോടതിയില്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ ചില പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങുകയായിരുന്നുവെന്നും പേപ്പറില്‍ എഴുതിയിരുന്ന കാര്യങ്ങളെ കുറിച്ച്‌ അറിയില്ലെന്നും മൊഴി നല്‍കി. ഇതോടെ ഇരു സാക്ഷികളും കൂറുമാറിയതായി കോടതി രേഖപ്പെടുത്തി.

prp

Related posts

Leave a Reply

*