കൊച്ചി ഫ്ലാറ്റ് പീഡനക്കേസ്: മൂന്ന് പേര്‍ അറസ്റ്റില്‍, മാര്‍ട്ടിനെതിരെ കൂടുതല്‍ പരാതികള്‍

കൊച്ചിയിലെ ഫ്ലാറ്റ് പീഡനക്കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ജോസഫിനെതിരെ മറ്റൊരു യുവതി കൂടി പരാതി നല്‍കിയെന്ന് പൊലീസ്. മാര്‍ട്ടിന്‍ ജോസഫ് പീഡിപ്പിച്ചെന്ന് എറണാകുളത്താണ് യുവതി പരാതി നല്‍കിയത്. പരാതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. അതേസമയം മാര്‍ട്ടിന്‍ രക്ഷപ്പെടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

മാര്‍ട്ടിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മൂന്ന് പേരും മാര്‍ട്ടിന്റെ സുഹൃത്തുക്കളാണ്. മാര്‍ട്ടിന്‍ ജോസഫ് ഉടന്‍ പിടിയിലാകുമെന്ന്‌ സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു അറിയിച്ചു. പീച്ചി വനമേഖലയിലാണ് മാര്‍ട്ടിനുള്ളത് എന്നാണ് പൊലീസിന് വിവരം ലഭിച്ചത്.

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ വച്ച്‌ മട്ടന്നൂര്‍ സ്വദേശിനിയായ യുവതിക്കാണ് മാര്‍ട്ടിന്‍ ജോസഫില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്‍റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം.

2020 ഫെബ്രുവരി 15 മുതല്‍ 2021 മാര്‍ച്ച്‌ എട്ട് വരെ ഫ്ലാറ്റിലെ മുറിയില്‍ പൂട്ടിയിട്ട് മാര്‍ട്ടിന്‍ അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. പൊള്ളലേല്‍പ്പിച്ചു. ക്രൂരമായ ലൈംഗിക പീഡനത്തിനും യുവതിയെ ഇരയാക്കി. ഇയാള്‍ പുറത്ത് പോയപ്പോള്‍ യുവതി ഇറങ്ങിയോടുകയായിരുന്നു. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് മാര്‍ട്ടിന്‍ ജോസഫ്.

prp

Leave a Reply

*