പൊലീസിലെ ക്രിമിനലുകള്‍ക്കെതിരെ നടപടി എടുക്കാന്‍ ഡി.ജി.പിയുടെ അനുമതി

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 53 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കി. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി (ക്രൈം) അദ്ധ്യക്ഷനായ സമിതി ബെഹ്‌റയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു,​

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിലവി​ല്‍ കോടതിയില്‍ കേസുകള്‍ ഉണ്ടെങ്കില്‍ അതിലെ അന്തിമവിധി വന്നശേഷം മതി അച്ചടക്ക നടപടി സ്വീകരിക്കുന്നതെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചു. സ്ത്രീപീഡനം, കൊലപാതക ശ്രമം, കുട്ടികളെ പീഡിപ്പിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പെട്ടവരാണ് പട്ടികയിലുള്ളത്. ഇവരില്‍ ഭൂരിഭാഗവും എസ്‌.ഐ മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥരാണ്.

ക്രിമിനലുകളായ പൊലീസുകാരുടെ എണ്ണം കൂടിയതോടെയാണ് മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഡി.ജി.പി (ക്രൈം)​. ഇന്റലിജന്‍സ് ഐ.ജി, ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി, സെക്യൂരിറ്റി എസ്.പി, എന്‍.ആര്‍.ഐ സെല്‍ എസ്.പി എന്നിവരടങ്ങിയ സമിതിയെ നിയോഗിക്കുകയായിരുന്നു. സമിതി നടത്തിയ അന്വേഷണത്തില്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 പൊലീസുകാര്‍ സേനയിലുണ്ടെന്ന് കണ്ടെത്തി. ഈ പട്ടിക സൂക്ഷ്‌മപരിശോധന നടത്തിയാണ് ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 53 പേരുടെ അന്തിമ പട്ടിക തയ്യാറാക്കിയത്.

prp

Related posts

Leave a Reply

*