കനത്ത പോരാട്ടം; കര്‍ണാടകയില്‍ ബി.ജെ.പി മുന്നില്‍

ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി. ബിജെപി വ്യക്തമായ മുന്‍തൂക്കത്തോടെ മുന്നേറുന്നു. വോട്ടെണ്ണല്‍ പുരോഗമിക്കവെ ബിജെപിയുടെ ലീഡ് നൂറിലേക്ക് അടുക്കുന്നു.

211 സീറ്റുകളിലെ ലീഡ് നില പുറത്ത് വന്നപ്പോള്‍ ബി.ജെ.പി 95 സീറ്റിലാണ് മുന്നിട്ടു നില്‍ക്കുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസ് 78 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. ജെ.ഡി.എസ് 38 സീറ്റില്‍ ലീഡ് ചെയ്യുന്നു. തീരദേശ മണ്ഡലങ്ങളില്‍ ബി.ജെ.പിയ്ക്കാണ് മുന്‍തൂക്കം. ലിംഗായത്ത് മേഖലകളില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ തൂക്കുസഭയ്ക്ക് സാദ്ധ്യത കല്പിക്കുമ്ബോള്‍ ജനതാ ദള്‍ എസുമായുള്ള ബന്ധത്തിനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമം നടത്തുന്നത്. കോണ്‍ഗ്രസിനും ബി.ജെ.പിക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നാല്‍ ജനതാദള്‍ എസിന്റെ തീരുമാനം കര്‍ണാടകയുടെ ഭാവിയില്‍ നിര്‍ണായകമാകും. ഇതോടെ, പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷനും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമിയുടെ നിലപാടിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ ലോകം.

എക്സിറ്റ് പോള്‍ ഫലം പുറത്തുവന്നതിനു പിന്നാലെ കുമാരസ്വാമി സിംഗപ്പൂരിലേക്കു പോയതും രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്കു കാരണമായിട്ടുണ്ട്. തൂക്കുസഭയ്ക്കുള്ള സാദ്ധ്യത തെളിഞ്ഞതോടെ ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കള്‍ ജെ.ഡി.എസ് നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തിയതായും സൂചനയുണ്ട്.

 

 

prp

Related posts

Leave a Reply

*