കാപ്പില്‍ ബീച്ചില്‍ യുവതിയെയും സുഹൃത്തിനെയും നാലംഗ സംഘം ആക്രമിച്ചു

തിരുവനന്തപുരം: വര്‍ക്കല കാപ്പില്‍ ബീച്ചില്‍ യുവതിയെയും സുഹൃത്തിനെയും ആക്രമിച്ച നാലംഗ സംഘം ഒന്നര പവന്‍ മാലയും മൊബൈല്‍ഫോണും കവര്‍ന്നു. കിഴക്കേക്കോട്ടയിലെ ഒരു സ്വകാര്യ മൊബൈല്‍ ഷോറൂം മാനേജരായ തിരുവല്ലം സ്വദേശിയായ 21 കാരിയും സുഹൃത്തുമാണ് അക്രമത്തിനിരയായത്. ഇന്നലെ വൈകുന്നേരം 3.15 ഓടെയായിരുന്നു സംഭവം.

കാപ്പില്‍ബീച്ചിലെ ആളൊഴിഞ്ഞ സ്ഥലത്തെ കാറ്റാടിക്കൂട്ടത്തിനിടയില്‍ ഇരിക്കുകയായിരുന്നു യുവതിയും സുഹൃത്തും. അല്‍പ്പസമയത്തിനകം ഇവരുടെ സമീപത്തെത്തിയ നാലംഗ സംഘം ഇവരെ ചോദ്യം ചെയ്തശേഷം മര്‍ദ്ദിക്കുകയായിരുന്നു. യുവതിയെയും സുഹൃത്തിനെയും അടിച്ചുവീഴ്ത്തിയ സംഘം യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നരപവന്‍ മാലയും ഇവരുടെ 20,000 രൂപ വിലയുള്ള മൊബൈല്‍ഫോണും കവര്‍ന്നു. കവര്‍ച്ചയ്ക്ക് ശേഷം സംഘം രക്ഷപ്പെട്ടു.

നാട്ടുകാരായ ചിലരെയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. അയിരൂര്‍ പൊലീസെത്തി ഇവരെ ആശുപത്രിയിലെത്തിച്ചശേഷം മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കാപ്പിലും പരിസരത്തുമുള്ള സ്ഥിരം കുറ്റവാളികളുടേതുള്‍പ്പെടെ ചിലരുടെ ഫോട്ടോകള്‍ പൊലീസ് ഇവരെ കാണിച്ചെങ്കിലും അക്രമികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*