മഹാരാഷ്ട്രയിൽ ബിജെപിക്ക് 81 സീറ്റ് നേടാനായി. 14 സ്വതന്ത്രസ്ഥാനാർഥികളാണു മുംബൈയിൽ വിജയിച്ചത്. കാൽനൂറ്റാണ്ടുനീണ്ട സഖ്യം വേർപെടുത്തി ശിവസേനയും ബിജെപിയും ഇത്തവണ ഒറ്റയ്ക്കാണ് മൽസരിച്ചത്. അതേസമയം, മഹാരാഷ്ട്രയിലാകെ ബിജെപിയാണു നേട്ടമുണ്ടാക്കിയത്. മുംബൈ അന്ധേരിയിൽനിന്നു ജനവിധി തേടിയ തൃശൂർ സ്വദേശി ടി.എം. ജഗദീഷ് വിജയിച്ചു. മഹാരാഷ്ട്രയിലെ പത്ത് നഗരസഭകളിലേക്കും 26 ജില്ലാപരിഷത്തിലേക്കും 283 പഞ്ചായത്ത് സമിതികളിലേക്കുമാണു തിരഞ്ഞെടുപ്പ് നടന്നത്.