വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കും

കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് യൂണിറ്റിന് 15 പൈസ മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കുന്നു. ഗാര്‍ഹിക ഉപഭോക്തക്കളുള്‍പ്പെടെ എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും നിരക്ക് വര്‍ധനയുണ്ടാകും. നിലവിലുള്ള രീതിയില്‍ നിന്നും വ്യത്യസ്തമായി നാലു വര്‍ഷത്തേക്കുള്ള നിരക്ക് വര്‍ധനയും നിരക്കും ഒരുമിച്ചാണ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 15 മുതല്‍ 25 പൈസ വരെയാണ് വര്‍ധിപ്പിക്കുന്നത്.

ഹൈ ടെന്‍ഷന്‍, എക്‌സട്രാ ഹൈ ടെന്‍ഷന്‍ വിഭാഗങ്ങള്‍ക്ക് നിരക്ക് കുറയും. ലോ ടെന്‍ഷന്‍ വിഭാഗത്തിലുള്ള എല്ലാ വിഭാഗത്തിലും നിരക്ക് വര്‍ധനയുണ്ട്. 51 മുതല്‍ 100 വരെ യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് നിലവിലുള്ള നിരക്കില്‍ നിന്നും 20 പൈസയുടെ വര്‍ധനവാണുള്ളത്. വൈദ്യതി ബോര്‍ഡിന് ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ളത് ഈ വിഭാഗത്തിലാണ്. നോണ്‍ ടെലിസ്‌കോപിക് വിഭാഗത്തിലുള്ളവര്‍ക്ക് നിരക്ക് വര്‍ധനയില്ല. ലോടെന്‍ഷന്‍ വിഭാഗത്തിലുള്ള എല്‍.റ്റി 3 ബി, വിഭാഗത്തലുള്ള താല്‍ക്കാലിക കണ്‍ക്ഷനുകള്‍ക്കും എല്‍റ്റി ഫോര്‍ വിഭാഗത്തിലുള്ള വ്യവസായങ്ങള്‍ക്കും നിരക്ക് വര്‍ധനയില്ല. ഇവര്‍ ഇപ്പോള്‍ തന്നെ യഥാര്‍ത്ഥ വൈദ്യുതി വിലയുടെ 120 ശതമാനം നല്‍കുന്നുണ്ടെന്ന് വിലയിരുത്തിയാണിത്.

ഗാര്‍ഹിക ഉപഭോക്താക്കളുടേയും വ്യവസായ ഉപഭോക്താക്കളുടേയും ഡിമാന്‍റ് നിരക്കും വര്‍ധിപ്പിക്കുന്നുണ്ട്. നിലവിലുള്ള നിരക്കായ 5. 50 രൂപയില്‍ നിന്നും 5. 30 യായിട്ടാണ് നിരക്ക് കുറയുക. പകരം ഇവരുടെ ഡിമാന്‍റ് ചാര്‍ജ് വര്‍ധിപ്പിക്കും. നിലവിലുള്ള മൂന്നൂറ് രൂപയില്‍ നിന്നും നാന്നൂറു രൂപയായിട്ടാകും നിരക്ക് വര്‍ധിപ്പിക്കുകയെന്നാണ് സൂചന. ഇതിനു പുറമെ കെ.എസ്.ഇ.ബി ജീവനക്കാരുടെ പെന്‍ഷന്‍ ഫണ്ടിലേക്ക് തുക വകയിരുത്തും. ഈ മാസം 25നകം പുതുക്കിയ നിരക്ക് പ്രഖ്യാപിക്കാനാണ് കമ്മീഷന്‍റെ തീരുമാനം. രണ്ടു വര്‍ഷത്തിനുശേഷം ബോര്‍ഡിന് നിരക്ക് പുന:പരിശോധിക്കാന്‍ റെഗുലേറ്ററി കമ്മിഷനെ സമീപിക്കാം.

prp

Related posts

Leave a Reply

*