വാഹനപരിശോധനയുടെ മറവില്‍ മോഷണം; യുപിയില്‍ നാല് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ലക്നോ: വാഹനപരിശോധനയുടെ മറവില്‍ സ്വര്‍ണ കവര്‍ച്ച നടത്തിയ നാല് പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. തലസ്ഥാനമായ ലക്നോവില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ ബസ്തി എന്ന സ്ഥലത്താണ് നാല് പേരെയും നിയമിച്ചത്. ജ്വല്ലറി ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ക്ക് കൈമാറിയ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

സബ് ഇന്‍സ്പെക്ടര്‍ ധര്‍മേന്ദ്ര യാദവും മൂന്ന് കോണ്‍സ്റ്റബിളുമാരുമാണ് അറസ്റ്റിലായത്. ജ്വല്ലറി ഉടമയും സഹായിയും ബുധനാഴ്ച ഗോരഖ്പുരില്‍ നിന്നും ലക്നോവിലേക്ക് ബസില്‍ വരുന്നതിനിടെയാണ് വാഹന പരിശോധനയെന്ന വ്യാജേന ഇവര്‍ വാഹനം തടഞ്ഞത്. തുടര്‍ന്ന് ജ്വല്ലറി ഉടമയോടും സഹായിയോടും പരിശോധനയ്ക്കായി വാഹനത്തില്‍ നിന്നുമിറങ്ങാന്‍ ഇവര്‍ ആവശ്യപ്പെട്ടു. ഇവരെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടുപോയതിന് ശേഷം ഇവര്‍ സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു.

അറസ്റ്റിലായവരില്‍ നിന്നും 19 ലക്ഷം രൂപയും 16 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും മോഷണത്തിന് ഉപയോഗിച്ച കാറും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. ഇവര്‍ നാലു പേരെയും പോലീസ് സേനയില്‍ നിന്നും പുറത്താക്കുമെന്ന് ഗോരഖ്പുര്‍ പോലീസ് മേധാവി ജോഗേന്ദ്ര കുമാര്‍ അറിയിച്ചു.

prp

Leave a Reply

*