മൊബൈല്‍ ഫോണില്‍‌ ‘ഷോ ചാറ്റ്’; 60 പേരുടെ ജീവന്‍ അപകടത്തിലാക്കി ബസ് ഡ്രൈവ‍ര്‍, കുടുക്കിയത് വീട്ടമ്മ

തൃശൂര്‍: അറുപത് യാത്രക്കാരുടെ ജീവന്‍ ഭീഷണിയിലാക്കി സ്വകാര്യ ബസ് ഡ്രൈവറുടെ അഭ്യാസം. ബസിന്റെ വേഗത കുറയ്ക്കുകയോ നിര്‍ത്തിയിടുകയോ ചെയ്യാതെ ഡ്രൈവര്‍ ഏറെ നേരം മൊബൈലില്‍ ചാറ്റ് ചെയ്തു.

ഒരു കൈ മാത്രം ഉപയോഗിച്ചാണ് ചാറ്റ് ചെയ്യുന്ന സമയത്ത് ഇയാള്‍ വാഹനമോടിച്ചിരുന്നത്. അഭ്യാസം തുടര്‍ന്നതോടെ ബസിലുണ്ടായിരുന്ന വീട്ടമ്മ ഇയാളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി പരാതി നല്‍കി. യുവജന ക്ഷേമ ബോര്‍ഡ് അംഗം കൂടിയായ ഇവരുടെ പരാതിയില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു.

യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയതിനാല്‍ ബസും കസ്റ്റഡിയിലെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. തൃശൂരില്‍ നിന്ന് പാലക്കാടേക്ക് പോകുന്ന സ്വകാര്യ ബസിലാണ് സംഭവം. ഡ്രൈവറിന് തൊട്ടടുത്താണ് പരാതിക്കാരി ഇരുന്നിരുന്നത്. ബസ് ഏകദേശം 60 കിലോമീറ്റര്‍ വേഗതിയില്‍ സഞ്ചരിക്കുമ്ബോള്‍ ഡ്രൈവര്‍ ഒരു കൈ കൊണ്ട് ഫോണ്‍ ഉപയോഗിച്ച്‌ ചാറ്റ് ചെയ്യുകയായിരുന്നു. വാഹനത്തിന്റെ വേഗത കുറയ്ക്കാതെ ഏറെ നേരം ചാറ്റ് തുടര്‍ന്നതോടെ ഡ്രൈവറുടെ ചെയ്തി വീട്ടമ്മ മൊബൈലില്‍ പകര്‍ത്തി.

ബസ് ഡ്രൈവര്‍മാര്‍ ജോലിക്കിടെ മിക്ക സമയങ്ങളിലും മൊബൈല്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ സമയം ഉപയോഗിക്കുന്നില്ലെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാവാറുണ്ട്. ഡ്രൈവറുടെ അഭ്യാസത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും ആവശ്യം

prp

Leave a Reply

*