രണ്ട് അമ്മമാരും ഒരച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് അനുമതി

ലണ്ടന്‍:  രണ്ട് അമ്മമാരും ഒരച്ഛനുമുള്ള കുഞ്ഞുങ്ങളുടെ ജനനത്തിന് ബ്രിട്ടിഷ് ഭരണകൂടം അനുമതി നല്‍കി. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് പകരുന്ന ജനിതകവൈകല്യം മൂലമുള്ള മാരകരോഗം തടയാനാണ് ഇത്തരം ജനനങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ ഗര്‍ഭധാരണസംബന്ധിയായ നിയമങ്ങള്‍ നിയന്ത്രിക്കുന്ന എച്ച്‌. എഫ്.ഇ.എ, ന്യുകാസില്‍ ഫേര്‍ട്ടിലിറ്റി സെന്‍ററിനാണ് അനുമതി നല്‍കിയത്. മയോക്ലോണിക് എപിലെപ്സി വിത്ത് റാഗ്ഡ് റെഡ് ഫൈബേഴ്സ് (എം.ഇ.ആര്‍.ആര്‍.എഫ്.) എന്ന ലക്ഷത്തില്‍ ഒരാള്‍ക്ക് ഉണ്ടാകുന്ന അപൂര്‍വമായ നാഡീരോഗം ജനിതകമായി മക്കളിലേക്ക് പടരുന്നത് തടയുകയെന്നതാണ് പുതിയ ലക്ഷ്യം

മനുഷ്യകോശങ്ങള്‍ക്കുള്ളിലുള്ള മൈറ്റോകോണ്‍ട്രിയയിലെ വൈകല്യം അമ്മമാരില്‍ നിന്നാണ് മക്കള്‍ക്ക് ലഭിക്കുന്നത്. ഈ രോഗമുള്ളവര്‍ക്ക് ബാല്യത്തിലോ കൗമാരത്തിലോ അപസ്മാരബാധ ആരംഭിക്കുന്നു ക്രമേണ മാംസപേശികളുടെ നിയന്ത്രണം നഷ്ടപ്പെടുകയും തുടര്‍ന്ന് ബധിരത, ഓര്‍മ്മകുറവ് എന്നിവയുണ്ടാകുകയും അകാലത്തില്‍ മരിക്കുകയും ചെയ്യും.

മൈറ്റോകോണ്‍ഡ്രിയല്‍ വൈകല്യമുള്ള അമ്മയുടെ അണ്ഡവും അച്ഛന്‍റെ ബീജവും ഗര്‍ഭപാത്രത്തിന് വെളിയില്‍ ബീജസങ്കലനത്തിന് വിധേയമാക്കുകയാണ് ഈ ചികിത്സയുടെ ആദ്യപടി. ബീജസങ്കലനം കഴിഞ്ഞ അണ്ഡത്തിന്‍റെ കോശകേന്ദ്രത്തിലെ ക്രോമോസോമുകള്‍മാത്രം എടുത്ത് രോഗമില്ലാത്ത സ്ത്രീയില്‍നിന്നെടുത്ത അണ്ഡത്തില്‍ സ്ഥാപിക്കും. ദാതാവായ ഈ സ്ത്രീയുടെ രോഗമില്ലാത്ത മൈറ്റോകോണ്‍ഡ്രിയ കുഞ്ഞിന് ലഭിക്കാനാണിത്. കോശവിഭജനത്തിലൂടെ ഭ്രൂണവും കുഞ്ഞുമായിമാറുന്ന ഈ അണ്ഡത്തെ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപ്പിക്കുന്നതോടെ ചികിത്സ നടപടി പൂര്‍ത്തിയാകുന്നു. ഇങ്ങനെ ജനിക്കുന്ന കുഞ്ഞിന്‍റെ പ്രധാന ഡി.എന്‍.എ. യഥാര്‍ഥ മാതാപിതാക്കളുടേതായിരിക്കും.

2016 ഏപ്രില്‍ 6ന് മേക്സിക്കോയിലാണ് ലോകത്തിലാദ്യമായി ഈ രീതിയില്‍ കുഞ്ഞുപിറന്നത്. ജോര്‍ദാനിയക്കാരായ ദമ്ബതികള്‍ക്ക് മറ്റൊരു സ്ത്രീയുടെ മൈറ്റോകോണ്‍ഡ്രിയ മാറ്റിവയ്ക്കുന്നതിന് അമേരിക്കന്‍ ജനിതക ഡോക്ടറാണ് സഹായിച്ചത്. മെക്സിക്കോയില്‍ ഈ പരീക്ഷണത്തിനു മുന്‍പേതന്നെ നിയമ വിലക്കുകളില്ല.

prp

Related posts

Leave a Reply

*