ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ച മുസ്ലിം ബാലന് ക്രൂരമര്‍ദനം; ഒരാള്‍ അറസ്റ്റില്‍

ലഖ്നോ: ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തില്‍ കയറി വെള്ളം കുടിച്ചതിന് മുസ്ലിം ബാലന് ക്രൂരമര്‍ദനം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ ശ്രിങ്കി നന്ദന്‍ യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ പേര് ചോദിക്കുന്നതും തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുന്നതും വിഡിയോയില്‍ കാണാം. ബിഹാറിലെ ബഗല്‍പുര്‍ സ്വദേശിക്കാണ് മര്‍ദനമേറ്റത്.https://platform.twitter.com/embed/Tweet.html?creatorScreenName=Dailyhuntapp&dnt=false&embedId=twitter-widget-0&frame=false&hideCard=false&hideThread=false&id=1370442210106351620&lang=en&origin=https%3A%2F%2Fwww.madhyamam.com%2Findia%2Fghaziabad-man-thrashing-muslim-boy-for-drinking-water-at-temple-776580&siteScreenName=Dailyhuntapp&theme=light&widgetsVersion=e1ffbdb%3A1614796141937&width=550px

പ്രതി ആദ്യം കുട്ടിയുടെ പേരും പിന്നീട് പിതാവിന്‍റെ പേരും ചോദിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ കയറിയത് എന്തിനാണെന്നായിരുന്നു പ്രതിയുടെ ചോദ്യം.വെള്ളം കുടിക്കാന്‍ പോയതാണെന്ന മറുപടി ലഭിച്ചതോടെ ബാലനെ ക്രൂരമായി മര്‍ദ്ദിക്കുന്നതും വിഡിയോയിലുണ്ട്.

വിഡിയോയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

prp

Leave a Reply

*