ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് കായലിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു

കുമ്പളം: ഓടുന്ന ട്രെയിനില്‍ നിന്നും താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വാര്‍ഡ് കടവത്തുശേരി വീട്ടില്‍  എ.ജെ.റോസ് മേരി നീനയുടെ മൃതദേഹമാണ് കണ്ടെടുത്തത്.

ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് ആലപ്പുഴ – എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ നിന്നും കായലിലേക്ക് ചാടിയത്. ഇന്ന് രാവിലെ പത്തുമണിയോടെ കുമ്പളം വെസ്റ്റ് ഫിഷ് ലാന്‍ഡിങ് കേന്ദ്രത്തിന് സമീപം കണ്ടെത്തുകയായിരുന്നു.

ട്രെയിനിന്‍റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ കായലിലേക്ക് ചാടുകയായിരുന്നു. ബാഗ് ട്രെയിനില്‍ വെച്ചാണ് കായലിലേക്ക് ചാടിയത്. അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മറ്റുയാത്രക്കാര്‍ സംഭവം അധികൃതരെ അറിയിച്ചത്.

പനങ്ങാട് പോലീസ്, കോസ്റ്റല്‍ പോലീസ്, അഗ്നിശമനസേന എന്നിവയുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍ നടന്നത്. റോസ് മേരിയെ സ്‌റ്റേഷനില്‍ വിടുന്നത് ഭര്‍ത്താവ് ചാള്‍സ് ആയിരുന്നു. അന്ന് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ താലിമാലയും മൊബൈല്‍ ഫോണും വീട്ടില്‍ കണ്ടതായും അദ്ദേഹം പറഞ്ഞു. പിന്നീട് പോലീസ് വിളിച്ചപ്പോഴാണ് കായലില്‍ ചാടിയ വിവരം ചാള്‍സ് അറിയുന്നത്.

 

prp

Related posts

Leave a Reply

*