കൊച്ചി ജലമെട്രോ ഈ വര്‍ഷം തന്നെ യാഥാര്‍ഥ്യമാകുമെന്ന് കെഎംആര്‍എല്‍

കൊച്ചി: വോയ്‌സ്‌ കൊച്ചിയുടെ സ്വപ്ന പദ്ധതിയായ ജലമെട്രോ പ്രാരംഭ കടമ്പകള്‍ കടന്ന് യാഥാര്‍ഥ്യമാകാന്‍ ഒരുങ്ങുകയാണ്. കൊച്ചി ജലമെട്രോയുടെ ആദ്യഘട്ടം ഈ വര്‍ഷം ഡിസംബറില്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് കെഎംആര്‍എല്‍ ( കേരള മെട്രോ റെയില്‍ ലിമിറ്റഡ്) അറിയിച്ചു. ഫെബ്രുവരിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഡിസംബറില്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിക്കും.

100 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന 23 അത്യാധൂനിക ബോട്ടുകളുമായാണ് ജലമെട്രോ സര്‍വീസ് ആരംഭിക്കുക. 19 ബോട്ട് ജെട്ടികളായിരിക്കും ജലമെട്രോയിലുണ്ടാവുക. തേവരയിലും കാക്കനാടുമായിരിക്കും യാര്‍ഡുകള്‍. കൊച്ചിക്ക് ചുറ്റുമുള്ള 76 കിലോമീറ്റര്‍ കായല്‍പരപ്പിലൂടെയാവും കൊച്ചി മെട്രോ സര്‍വീസ് നടത്തുക. സാധാരണ റോഡ് ഗതാഗതത്തിന്‍റെ നാലില്‍ ഒരു സമയം കൊണ്ട് യാത്രപൂര്‍ത്തീകരിക്കാനാവും.

750 കോടി രൂപ ചെലവഴിച്ചാണ് ജലമെട്രോ പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. ജലമെട്രോയ്ക്കായുള്ള ഭൂമിയേറ്റെടുക്കാന്‍ 72 കോടി രൂപയുടെ ഭരണാനുമതി ഉടന്‍ ലഭിക്കും. കെഎംആര്‍എല്ലിന് കീഴില്‍ രൂപീകരിക്കുന്ന ഉപ കമ്പനിക്കായിരിക്കും ജലമെട്രോയുടെ നടത്തിപ്പ് ചുമതല. മുന്‍സിപ്പല്‍, പഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടങ്ങളുടെ പരിധിക്ക് പുറത്തായിരിക്കും ജലമെട്രോയുടെ നിര്‍മാണം. ഇതിനുള്ള ഉറപ്പ് സംസ്ഥാനസര്‍ക്കാര്‍ കെഎംആര്‍എല്ലിന് നല്‍കി കഴിഞ്ഞു.

prp

Related posts

Leave a Reply

*