സുധീരന് യുഡിഎഫ് കണ്‍വന്‍ഷനുകളില്‍ വിലക്കോ?

എറണാകുളം ജില്ലയിലെ ഒമ്പത് മണ്ഡലം കണ്‍വന്‍ഷനുകള്‍ നടന്നപ്പോള്‍  കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍റെ സാന്നിധ്യമില്ല. മുന്‍കാല കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ച് വെള്ളിയാഴ്ച നടന്ന കണ്‍വന്‍ഷനുകള്‍ എല്ലാം തന്നെ ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്.

maxresdefaultമുന്‍കാലങ്ങളില്‍ യുഡിഎഫ് മണ്ഡലം കണ്‍വന്‍ഷനുകളും  തെരഞ്ഞെടുപ്പ് പ്രചാരണവും നടത്തിയിരുന്നത് പാര്‍ലമെന്‍ററി രംഗത്തെയും സംഘടനാ രംഗത്തെയും നേതാക്കള്‍ക്ക് തുല്യ പരിഗണന നല്‍കിയാണ്. ഇതിലാണെങ്കില്‍ കെപിസിസി പ്രസിഡന്‍റിന് പ്രമുഖ സ്ഥാനമാണ് നല്‍കാറ്. എന്നാല്‍ ഇക്കുറി പ്രസിഡന്‍റിന്‍റെ പൊടിപോലും കണ്ടില്ല.

ഘടകകക്ഷികള്‍ മത്സരിക്കുന്ന മണ്ഡലങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. ആദ്യം കണ്‍വന്‍ഷന്‍ നടന്ന മുസ്ലിംലീഗ് മണ്ഡലമായ കളമശ്ശേരിയിലും സുധീരന്‍റെ അസാന്നിധ്യം ഉണ്ടായിരുന്നു. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം മത്സരിക്കുന്ന പിറവം, മാണി ഗ്രൂപ്പ് മത്സരിക്കുന്ന കോതമംഗലം എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ ഡല്‍ഹിയില്‍ ഉള്‍പ്പെടെയുണ്ടായ തര്‍ക്കവും തൃക്കാക്കര മണ്ഡലത്തില്‍ ആരോപണവിധേയനായ ബെന്നി ബെഹനാനെ മാറ്റി പി ടി തോമസിനെ കയറ്തിയതും എ, ഐ വിഭാഗക്കാര്‍ക്ക് സുധീരനോട് നീരസം തോന്നാന്‍ ഇടയാക്കിയിരുന്നു. തൃപ്പൂണിത്തുറയില്‍ ആരോപണവിധേയനായ മന്ത്രി കെ ബാബു, എറണാകുളത്ത് ഹൈബി ഈഡന്‍, കൊച്ചിയില്‍ ഡൊമിനിക്ക് പ്രസന്‍റേഷന്‍ എന്നിവരുടെ സ്ഥാനാര്‍ഥിത്വവും സുധീരന്‍ എതിര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഈ മണ്ഡലങ്ങള്‍ ഉള്‍പ്പെടെയുള്ളവയിലെ കണ്‍വന്‍ഷനുകളില്‍ സുധീരനെ കാണാതിരുന്നത്.

എന്നാല്‍ ഒമ്പത് മണ്ഡലം കണ്‍വന്‍ഷനുകളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തതില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് ഇതേക്കുറിച്ച് ഡിസിസി പ്രസിഡന്‍റ് വി ജെ പൌലോസ് പ്രതികരിച്ചത്. കണ്‍വന്‍ഷനുകളുടെ ഉദ്ഘാടക സ്ഥാനത്ത് വി എം സുധീരനെ നിശ്ചയിക്കാതിരുന്നത് സംബന്ധിച്ച ചോദ്യത്തിന് ഇദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.

prp

Related posts

Leave a Reply

*