ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാന്‍സ്ജെന്‍റര്‍ ദമ്പതികള്‍ എന്ന വിശേഷണത്തോടെ ലോക മാധ്യമങ്ങളില്‍ വരെ ഇടം നേടിയ ആരവും സുകന്യയും പിരിഞ്ഞു. സ്ത്രീയായിരുന്ന ആരവ് ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെയാണ് ആണായത്. ബിന്ദുവെന്നായിരുന്നു പേര്.
സമാനമായ രീതിയില്‍ ആണായിരുന്ന ചന്തുവാണ് ശസ്ത്രക്രിയയിലൂടെ സുകന്യയായത്. ഇത്തരത്തിലുള്ള രണ്ട് വ്യക്തികള്‍ വിവാഹിതരാകുന്നുവെന്ന അപൂര്‍വ്വത കൊണ്ട് ഇവരുടെ അഭിമുഖം ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു.
ആരവ് തന്നെയാണ് ഫെയ്സ് ബുക്ക് ലൈവിലെത്തി പിരിഞ്ഞ കാര്യം വെളിപ്പെടുത്തിയത്. 2017ല്‍ തന്നെ തങ്ങള്‍ തമ്മില്‍ പിരിഞ്ഞെന്നും ഇനി തന്‍റെ പേര് സുകന്യയോടൊപ്പം വലിച്ചിഴയ്ക്കരുതെന്നും ആരവ് പറയുന്നു. സുകന്യയേയും സംഘത്തേയും ഭയന്നാണ് ഇക്കാര്യം ഇത് വരെ തുറന്ന് പറയാഞ്ഞതെന്നും ആരവ് പറയുന്നു.
Posted by Aarav Appukuttan on Sunday, September 16, 2018
തങ്ങള്‍ ഇതുവരെ വിവാഹം കഴിക്കുകയോ ഒരുമിച്ച് താമസിക്കുകയോ ചെയ്തിട്ടില്ല. ഇത്രയും നാള്‍ ഇത് പറയാതിരുന്നത് ജീവനില്‍ പേടിയുള്ളത് കൊണ്ടാണ്, ഇനിയും ജീവനെ കുറിച്ച് ആലോചിച്ച് ഇരിക്കേണ്ടെന്ന് കരുതിയത് കൊണ്ടാണ് തുറന്ന് പറയുന്നത്. സുകന്യയ്ക്ക് പിന്നില്‍ വലിയ ഗ്രൂപ്പ് ഉണ്ട്. ജീവന്‍ തിരിച്ച് കിട്ടിയതില്‍ ദൈവത്തില്‍ നന്ദി പറയുന്നുവെന്നും ആരവ് പറയുന്നു.
ആഗസ്റ്റ് മാസത്തിലാണ് ഇരുവരും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത പരന്നത്. ബിബിസിയില്‍ അടക്കം ഇവരുടെ വാര്‍ത്തയും അഭിമുഖങ്ങളും വന്നിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ്ക്കായി ആശുപത്രിയില്‍ നിന്നാണ് ഇവര്‍ പരിചയപ്പെട്ടത്.
ഇതിനോട് പ്രതികരിച്ച് സുകന്യയും രംഗത്ത് എത്തിയിട്ടുണ്ട്.
എന്റെ ജീവിതത്തിൽ നിന്നും ഇറക്കിവിട്ട പലർക്കും, എന്റെ പേരും പറഞ്ഞ് ലൈവ് വരുന്നതാണ്, അവർ ഇവിടെ ജീവനോടെ ഉണ്ടെന്ന്…
Posted by Sukanyeah Krishna on Sunday, September 16, 2018