ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ ശേഷം കാണാതായ യുവതി ഗര്‍ഭിണിയല്ല!

തിരുവനന്തപുരം:തിരുവനന്തപുരം എസ്‌എടി ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ ശേഷം കാണാതായ പൂര്‍ണ ഗര്‍ഭിണി കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംന (22) ഗര്‍ഭിണിയല്ലെന്ന് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച ഉച്ചയോടെ എസ്.എ.ടി ആശുപത്രിയില്‍ നിന്ന് അപ്രത്യക്ഷയായ ഷംന വീട്ടുകാരെ വെട്ടിച്ച്‌ ആശുപത്രിക്ക് പുറത്തിറങ്ങി. അവിടെ നിന്ന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി. ഉച്ചയ്ക്ക് പുറപ്പെടുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ കയറി ചൈന്നെയ്ക്ക് പോയി.

യാത്രയ്ക്കിടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്തു. ട്രെയിന്‍ വൈകുന്നേരം എറണാകുളം നോര്‍ത്തിലെത്തിയപ്പോള്‍ ഫോണ്‍ ഓണാക്കി. ഷംനയെ കാണാതായ പരാതിയില്‍ സൈബര്‍ സെല്‍ സഹായത്തോടെ അന്വേഷണം നടത്തിവന്ന പൊലീസ് ഫോണിന്റെ ടവര്‍ലൊക്കേഷന്‍ അനുസരിച്ച്‌ അന്വേഷണത്തിനായി പൊലീസ് എറണാകുളത്തെത്തി. അവിടെ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ചെന്നൈയിലേക്ക് യാത്ര തുടര്‍ന്ന ഷംന ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലിറങ്ങി. അവിടെനിന്ന് മറ്റൊരു ട്രെയിനില്‍ ചെങ്ങന്നൂരിലേക്ക് തിരിക്കുകയും ചെയ്തു.

രണ്ട് ദിവസവും ട്രെയിനില്‍ തന്നെ കഴിച്ചുകൂട്ടിയ ഷംന ട്രെയിനില്‍ നിന്നാണ് ആഹാരം കഴിച്ചത്. സഹ യാത്രികരോട് അധികം ഇടപഴകാന്‍കൂട്ടാക്കാതിരുന്ന ഷംന ചെങ്ങന്നൂരിലിറങ്ങി അവിടെ നിന്ന് കരുനാഗപ്പള്ളിയ്ക്കുള്ള ബസില്‍ കയറി കരുനാഗപ്പള്ളി ബസ് സ്റ്റാന്‍റിലെത്തി. ബസ് സ്റ്റാന്‍റില്‍ ക്ഷീണിതയായി കാണപ്പെട്ട ഷംനയെ കണ്ട് സംശയം തോന്നിയ യാത്രക്കാരാണ് പത്രത്തില്‍ വന്ന ഫോട്ടോ നോക്കി ഷംനയാണെന്ന് ഉറപ്പിച്ചശേഷം പൊലീസിനെ അറിയിച്ചത്.

ഗര്‍ഭിണിയല്ലെന്ന് മനസിലാക്കിയാല്‍ ദാമ്പത്യം തകരുമോയെന്ന ആശങ്കയും ബന്ധുക്കളുടെ പഴിപറച്ചിലും ഭയന്നാണ് ഗര്‍ഭിണിയായി അഭിനയിക്കാന്‍ കാരണമെന്നാണ് ഷംന പൊലീസിനോട് പറഞ്ഞത്. ഇന്ന് തൈയ്ക്കാട് ഗവ. ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് ശേഷം ഷംനയെ കോടതിയില്‍ ഹാജരാക്കുമെന്നും സംഭവത്തില്‍ മറ്റ് ദുരൂഹതകളൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു.

prp

Related posts

Leave a Reply

*