മീശ നോവലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: എസ് ഹരീഷിന്‍റെ മീശ നോവല്‍ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകളേയും ഒരു സമുദായത്തേയും നോവലില്‍ ആക്ഷേപിക്കുന്നു എന്ന് ആരോപിച്ച്‌ രാധാകൃഷ്ണനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. അടിയന്തരമായി വാദം കേള്‍ക്കണമെന്നും ആവശ്യപ്പെടും.

ഹിന്ദുത്വ തീവ്രവാദികളുടെ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപതിപ്പില്‍ നിന്നും പിന്‍വലിച്ച മീശ നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഡി സി ബുക്‌സ് തീരുമാനിച്ചിരുന്നു. സ്ഥാപനത്തിന്റെ പ്രസിദ്ധീകരണ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുന്‍ പുസ്തകങ്ങളെപ്പോലെ തന്‍റെ പുതിയ നോവല്‍ പ്രസിദ്ധീകരിക്കാന്‍ എസ് ഹരീഷ് ഡിസി ബുക്‌സിനെ സമീപിക്കുകയായിരുന്നു.അതേസമയം നോവല്‍ പ്രസിദ്ധീകരിക്കാനുളള ഡി സി ബുക്സിന്റെ തീരുമാനത്തിനെതിരെയും ഹിന്ദുത്വവാദികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടു.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന നോവലിലെ ഒരധ്യായത്തില്‍ ഹിന്ദുസ്ത്രീകളെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് ഹിന്ദുത്വ തീവ്രവാദികള്‍ എസ് ഹരീഷിനെതിരെ രംഗത്തെത്തിയത്. ഹരീഷിനും കുടുംബത്തിനും നേരെ വ്യാപക വധഭീഷണികള്‍ ഇവര്‍ മുഴക്കിയിരുന്നു. ഭീഷണികള്‍ക്ക് പിന്നാലെ ഹരീഷ് നോവല്‍ പിന്‍വലിച്ചിരുന്നു.

prp

Related posts

Leave a Reply

*