മൊബൈല്‍ ഫോണ്‍ മോഷണം പോയത് ചോദ്യം ചെയ്ത യുവാവിനെ വിദ്യാര്‍ഥികള്‍ കുത്തിക്കൊന്നു

ന്യൂഡല്‍ഹി:  രാജ്യ തലസ്ഥാനത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച്‌ യുവാവിനെ ഒരു കൂട്ടം സ്കൂള്‍ വിദ്യാര്‍ഥികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തി.

ദക്ഷിണ ഡല്‍ഹിയിലെ മഥുര റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബസിലാണ് സംഭവം നടന്നത്. 13നും 16നും മധ്യേ പ്രായമുള്ള കുട്ടികളാണ് യാത്രക്കാരനെ കുത്തി കൊന്നത്. ഇവര്‍ യാത്രക്കാരന്‍റെ  മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ചു. ഇതു തടഞ്ഞതാണ് കൊലപാതകത്തിനു കാരണമായതെന്നാണ് വിവരം.

തന്‍റെ മൊബൈല്‍ ഫോണ്‍ മോഷണം പോയെന്നും ഈ സ്കൂള്‍ വിദ്യാര്‍ഥികളായിരിക്കാം ഇത് എടുത്തതെന്നും യുവാവ് പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഇതിന്‍റെ പേരില്‍ വിദ്യാര്‍ഥികളും യുവാവും തമ്മില്‍ വാഗ്വാദം മൂര്‍ച്ചിച്ചു. തികച്ചും അപ്രതീക്ഷിതമായാണ് വിദ്യാര്‍ഥി സംഘത്തിലുണ്ടായിരുന്ന ഒരു കുട്ടി യുവാവിന്‍റെ കഴുത്തറുത്തത്. ഒരു കുട്ടി ഇയാളെ പിടിച്ചുവച്ചപ്പോള്‍ മറ്റുള്ളവരും യുവാവിനെ കുത്തി. തുടര്‍ന്ന് ഡ്രൈവറെ ഭീഷണിപ്പെടുത്തി ബസ് നിര്‍ത്തിച്ച ശേഷം വിദ്യാര്‍ഥികള്‍ രക്ഷപ്പെടുകയായിരുന്നു.

കുട്ടികള്‍ വിദ്യാര്‍ത്ഥികളാണോ അതോ തട്ടിപ്പ് സംഘത്തിലെ അംഗങ്ങളണോ എന്നു പോലീസ് സംശയിക്കുന്നു. സംഭവം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. ദൃക്സാക്ഷികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ സമീപ പ്രദേശത്തെ 15 ഓളം സ്കൂളിലെത്തി തങ്ങള്‍ വിവരം ശേഖരിച്ചതായി പോലീസ് പറയുന്നു.

prp

Related posts

Leave a Reply

*