സെക്സ് ഗെയിം അതിര് വിട്ടു; യുവതി കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ചുമരില്‍ തൂക്കി

റഷ്യ: റഷ്യയില്‍ ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന്‍റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.  21 കാരിയായ യുവതി അനസ്താഷ്യ വണ്‍ഗിന തന്‍റെ കാമുകനായ 24 കാരന്‍ ഡിമിതി സിന്‍കെയ്ചിനെ കൊന്ന് കഷണങ്ങളാക്കി പ്രധാന ഭാഗങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

ബാക്കി വരുന്ന ശരീരഭാഗങ്ങള്‍ വണ്‍ഗിന വീടിന്‍റെ പല ഭാഗങ്ങളില്‍ കെട്ടിത്തൂക്കിയിടുകയും ചെയ്തു. സെക്സ് ഗെയിം അതിര് വിട്ടതിനെ തുടര്‍ന്നാണ് യുവതി ഈ പൈശാചിക കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്. ഒരു സെക്സ് ഗെയിമിനിടെ താന്‍ കാമുകനെ കൊന്നുവെന്ന കാര്യം കാമുകി സമ്മതിച്ചിട്ടുമുണ്ട്. ഡിമിതിയെ കൊന്ന ശേഷം ശരീരം കഷണങ്ങളാക്കുന്നതിനായി അടുക്കളയിലെ വലിയ കത്തിയായിരുന്നു വണ്‍ഗിന ഉപയോഗിച്ചിരുന്നതെന്നും വ്യക്തമായിട്ടുണ്ട്.

കാമുകന്‍റെ തല, ലൈംഗിക അവയവം, വിരലുകള്‍, തുടങ്ങിയവയായിരുന്നു ഫ്രീസറില്‍ സൂക്ഷിച്ചിരുന്നത്. ഒറിയോളിലുള്ള തന്‍റെ ഫ്ളാറ്റില്‍ വച്ചായിരുന്നു മുന്‍ പൊലീസുകാരനും കോണ്‍സ്ക്രിപ്റ്റ് സോല്‍ജ്യറുമായ ഡിമിതിയെ , വണ്‍ഗിന കൊന്നതെന്ന് അന്വേഷകര്‍ കണ്ടെത്തിയിരുന്നു. ഇറച്ചിക്കടയില്‍ മാസം കെട്ടിത്തൂക്കുന്നത് പോലെയായിരുന്നു ചില ശരീര ഭാഗങ്ങള്‍ തന്‍റെ അപാര്‍ട്ട്മെന്‍റിന് ചുറ്റിലുമായി വണ്‍ഗിന കെട്ടിത്തൂക്കിയിരുന്നത്.

എന്നാല്‍ തന്‍റെ കാമുകനെ കൊന്നുവെന്ന കാര്യം വണ്‍ഗിന തുടക്കത്തില്‍ നിഷേധിക്കുകയായിരുന്നു. അദ്ദേഹത്തെ  ഫ്ളാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നായിരുന്നു വണ്‍ഗിനയുടെ ഭാഷ്യം. എന്നാല്‍ തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ വണ്‍ഗിന കുറ്റം സമ്മതിക്കുകയായിരുന്നു. ബിഡിഎസ്‌എം സെക്സ് ഗെയിമിനിടെയായിരുന്നു ഡിമിതി കൊല്ലപ്പെട്ടതെന്ന് വ്യക്തമായിട്ടുണ്ട്.

വണ്‍ഗിനയുടെ വിവാഹം കഴിഞ്ഞ ഉടന്‍ അവരുടെ ഭര്‍ത്താവ് സംശയകരമായ സാഹചര്യത്തില്‍ മരിക്കുകയായിരുന്നു.അദ്ദേഹത്തിന്‍റെ മരണ ശേഷം വണ്‍ഗിന ഒന്നര വര്‍ഷം സൈക്യാട്രിക് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. എന്നാല്‍ പിന്നീട് അവരെ പുറത്ത് വിടുകയും ചെയ്തിരുന്നു. ഇവരെ സൈക്യാട്രിക് ടെസ്റ്റുകള്‍ക്ക് വിധേയയാക്കണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്.

prp

Related posts

Leave a Reply

*