ഇമാം പീഡിപ്പിച്ചു; പോക്‌സോ കേസില്‍ ഷഫീക്ക് ഖാസിമിനെതിരെ പെണ്‍കുട്ടിയുടെ മൊഴി

തിരുവനന്തപുരം: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഇമാം ഷഫീക്ക് ഖാസിമിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കി. ഇമാം പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപൂര്‍വമാണെന്നും പെണ്‍കുട്ടി മൊഴി നല്‍കി. വനിത സിഐയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാനും പൊലീസ് അനുമതി തേടിയിട്ടുണ്ട്.

അതേസമയം ഇമാം ഷഫീക്ക് ഖാസിമിനുവേണ്ടിയുള്ള തിരച്ചില്‍ പൊലീസ്‌ ഊര്‍ജിതമാക്കി. ജന്മനാടായ ഈരാറ്റുപേട്ടയിലെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ പൊലീസ്‌ റെയ്‌ഡ്‌ നടത്തി. പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല. ആളൊഴിഞ്ഞ സ്ഥലത്ത് കാറിനുള്ളില്‍ വച്ചാണ് ഇയാള്‍ പെണ്‍കട്ടിയെ പീഡിപ്പിച്ചത്. തൊഴിലുറപ്പ് ജോലിക്കെത്തിയവരാണ് പീഡന ശ്രമം തടഞ്ഞത്. തട്ടികൊണ്ടുപോകല്‍, ലൈംഗീക പീഡനം എന്നീ വകുപ്പുകളാണ്‌ ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്‌.

വിതുര പൊലീസാണ് പള്ളി പ്രസിഡന്‍റിന്‍റെ പരാതിയില്‍ കേസെടുത്തത്. സെന്‍റര്‍ ഫോര്‍ ഫിലിം ജെന്‍റര്‍ ആന്‍റ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന സ്ഥാപനം മുഖ്യമന്ത്രിക്കും ഡിജിപ്പിയ്‌ക്കും നേരത്തെ കത്ത് നല്‍കിയിരുന്നു. തൊളിക്കാട് ജമാ അത്തിലെ മുന്‍ ഇമാമാണ് ഷഫീക്ക്. ആരോപണത്തിന് പിന്നാലെ ഇയാളെ ഇമാം സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. സ്‌കൂള്‍ വിട്ടുവരികയായിരുന്ന പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയെ ഇയാള്‍ ഇന്നോവ കാറില്‍ കയറ്റി വനപ്രദേശത്തേക്ക്‌ കൊണ്ടുപോകുകയായിരുന്നു.

prp

Related posts

Leave a Reply

*