ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങളുടെ നിലനില്‍പ്പ് ഭീഷണിയില്‍

ഷൊര്‍ണൂര്‍: ഭാരതപ്പുഴക്ക് കുറുകെയുള്ള റെയില്‍വെ പാലങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലാകുന്നു. ക്രമാതീതമായ തോതില്‍ പാലത്തിനടിയിലെ മണലും മണ്ണും ഒലിച്ചുപോയി റെയില്‍ പാലങ്ങളുടെ തൂണുകളുടെ ഏറ്റവും അടിഭാഗത്തെ പില്ലറുകള്‍  തറനിരപ്പില്‍ നിന്നും പുറത്ത് കാണുന്ന സ്ഥിതിയിലാണിപ്പോഴുള്ളത്. ‘പൈലിംഗ്’ നടത്തി ഏറ്റവും ഉറപ്പുള്ള പ്രതലം വരെ താഴ്ത്തി സ്ഥാപിക്കുന്ന പില്ലറുകള്‍ പുറത്ത് കാണുന്നത് തൂണുകളുടെ ബലത്തെ ഏറെ ഗുരുതരമായി ബാധിക്കുന്നതാണ്.

അനിയന്ത്രിതമായ മണലെടുപ്പ് മൂലം പാലങ്ങളുടെ തൂണുകളുടെ അടിയില്‍ നിന്നും മീറ്ററുകളോളം താഴ്ച്ചയില്‍ മണലും മണ്ണും പോയിരുന്നു. അപ്പോഴാണ് തൂണുകളുടെ അടിത്തറ ഭാഗം പുറത്ത് കണ്ട് തുടങ്ങിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പ്രശ്നം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഇതേ തുടര്‍ന്ന് തറനിരപ്പില്‍ നിന്നും പുറത്തായ പില്ലറുകള്‍ കാണാത്ത തരത്തില്‍ റെയില്‍വെ അധികൃതര്‍ കരിങ്കല്ലും മറ്റും പാകി തറക്ക് ബലമേകിയിരുന്നു. എന്നാലിപ്പോള്‍ ഇവയും ഒലിച്ചുപോയ നിലയിലാണുള്ളത്. തൂണുകളുടെ പില്ലറുകള്‍ കാണുന്നത് വലിയ പ്രശ്നമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ എത്ര താഴ്ച്ചയില്‍ പില്ലര്‍ സ്ഥാപിച്ചുവെന്നതിന് ഒരു വ്യക്തതയുമില്ല. ദിനംപ്രതി നിരവധി ഭീര്‍ഘദൂര ട്രെയിനുകളാണ് ഈ രണ്ട് പാലങ്ങളിലൂടെയും കടന്നു പോകുന്നത്. ബൈപാസ് ലൈനില്‍ കൂടി കടന്നു പോകുന്ന ട്രെയിനുകള്‍ അതിവേഗതയിലുമാണ് കടന്നു പോകുന്നത്. ഈയിടെ റെയില്‍വെ പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ തൂണുകളുടെ ബലത്തെക്കുറിച്ച്‌ അപ്പോഴും അധികൃതര്‍ ശ്രദ്ധിച്ചില്ല. തൊട്ടടുത്തു തന്നെയുള്ള റോഡ് പാലങ്ങളുടെ തൂണുകളും ഇതേ ഭീഷണിയാണ് നേരിടുന്നത്.

prp

Related posts

Leave a Reply

*