തിരുവനന്തപുരം: ജനുവരി ഒന്നുമുതല്‍ പ്ലാസ്റ്റിക് കുപ്പിവെള്ളത്തിന് നിരോധനം. നക്ഷത്ര ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, 500 കിടക്കയില്‍ കൂടുതലുള്ള ആശുപത്രികള്‍, ഹൗസ്‌ബോട്ടുകള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമാകും.
പ്ലാസ്റ്റിക് കുപ്പികൾക്ക് പകരം ചില്ലുകുപ്പികളിലാണ് കുപ്പിവെള്ളം എത്തുക. പരിസ്ഥിതി നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരമാണ് പ്ലാസ്റ്റിക് കുപ്പിവെള്ളത്തിനു നിരോധനമേർപ്പെടുത്തുന്നത്. ഇത് ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഇത് സംബന്ധിച്ച നോട്ടീസ് നല്‍കിയിട്ടുണ്ട്. മാത്രമല്ല വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്ന ഉപയോഗവും നിരോധിച്ചു. ഇത് പ്രാബല്യത്തിലാക്കാന്‍ വിനോദസഞ്ചാര വകുപ്പിനും തദ്ദേശവകുപ്പിനും ഉത്തരവ് കൈമാറി.
കുപ്പിവെള്ളത്തിനായി ആര്‍ഒ പ്ലാന്‍റ്, റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്‍റ് തുടങ്ങിയ സ്ഥാപിക്കണം. ചില്ലുകുപ്പി സ്റ്റെറിലൈസേഷന്‍ യൂണിറ്റുകള്‍ തുടങ്ങണം തുടങ്ങിയ കാര്യങ്ങളാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്.