പി കെ ശശിയെ വെള്ള പൂശി റിപ്പോര്‍ട്ട്; പരാതിക്കാരിയുടെ വാദങ്ങള്‍ തള്ളി

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്‍റെ ലൈംഗികാതിക്രമ പരാതിയില്‍ ഷൊര്‍ണൂര്‍ എം എല്‍ എ പി കെ ശശിയെ വെള്ള പൂശി സി പി എം റിപ്പോര്‍ട്ട്. പരാതിക്കാരിയുടെ വാദങ്ങള്‍ അന്വേഷണ കമ്മീഷന്‍ തള്ളി.

ശശി പണം നല്‍കിയതില്‍ തെറ്റില്ലെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കി. പരാതിക്കാരിക്ക് 5000 രൂപ നല്‍കിയത് റെഡ് വളണ്ടിയര്‍മാരെ സജ്ജമാക്കാനാണ്. ഓഫീസിലേക്ക് വിളിപ്പിച്ചത് വളണ്ടിയര്‍ സേനയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്. ഇതില്‍ അസ്വാഭാവികതയില്ലെന്നും അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കുന്നു.

പി.കെ.ശശി മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വെച്ച്‌ യുവതിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുവതിയുടെ ആരോപണത്തിന് ദൃക്‌സാക്ഷികള്‍ ആരുമില്ല. തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വെച്ച്‌ ശശി മോശമായി പെരുമാറിയെന്ന് കരുതാനാവില്ല.

പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആരോപണം പാര്‍ട്ടി കമ്മീഷന്‍ തള്ളിക്കളഞ്ഞില്ല. പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പല നേതാക്കളും കമ്മീഷന് മൊഴി നല്‍കി. ഈ വിഷയങ്ങള്‍ കേന്ദ്രകമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ കമ്മിറ്റി പരിശോധിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

prp

Related posts

Leave a Reply

*