കുല്‍ഭൂഷന്‍റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തെ പാകിസ്ഥാന്‍ അപമാനിച്ചതായി റിപ്പോര്‍ട്ട്. സുരക്ഷയുടെ പേരില്‍ ഭാര്യയുടെ താലിവരെ അഴിപ്പിച്ചെന്നും, പാക്കിസ്ഥാന്‍റെ നുണപ്രചാരണങ്ങള്‍ ഏറ്റുപറയിപ്പിച്ചെന്നും പാക്കിസ്ഥാനിലെ ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കുല്‍ഭൂഷന്‍റെത് സമ്മര്‍ദ്ദത്തിന്‍റെ ശരീരഭാഷയെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച്‌ പാകിസ്ഥാന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പിടികൂടിയത്. 22 മാസത്തിനു ശേഷമാണ് ഭാര്യ ചേതനയും അമ്മ അവന്തിയും കുല്‍ഭൂഷണെ കാണുന്നത്. ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ ജെ.പി.സിങ്ങും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. കൂടിക്കാഴ്ച ചിത്രീകരിക്കാന്‍ പാക് മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇന്ത്യ സമ്മതിക്കുകയാണെങ്കില്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്ന് പാകിസ്ഥാന്‍ അറിയിച്ചു. കുടുംബത്തെ കാണാന്‍ അനുവദിച്ചതില്‍ പാകിസ്ഥാന് നന്ദി പറഞ്ഞ കുല്‍ഭൂഷണ്‍ ജാദവ് തന്‍റെ ആവശ്യപ്രകാരമാണ് കുടുംബത്തെ കാണാന്‍ അനുവദിച്ചതെന്നും പറയുകയുണ്ടായി.

 

 

prp

Related posts

Leave a Reply

*