ഓഖി; 3 മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു, തിരിച്ചെത്താനുള്ളത് 216 പേരെന്ന് സര്‍ക്കാര്‍

കോഴിക്കോട്: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് മരിച്ചനിലയില്‍ തിരിച്ചറിയാനാകാത്ത വിധം ആശുപത്രിയില്‍ സൂക്ഷിച്ച മൂന്നു മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു. കോഴിക്കോട് സൂക്ഷിച്ചിരുന്ന മൃതദേഹങ്ങളാണ്  ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞത്.

വിഴിഞ്ഞം  സ്വദേശി ജെറോം, പൂന്തുറ സ്വദേശി ഡെന്‍സണ്‍ ,പുല്ലുവിള സ്വദേശി സിറില്‍ മിറാന്‍ഡ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ സിറിലിന്‍റെയും, ജെറോമിന്‍റെയും മൃതദേഹങ്ങള്‍      ബേപ്പൂരാണ്. ഡെന്‍സന്‍റെത് നീണ്ടകരയിലും. മറ്റ് മൂന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ തമിഴ്നാട് സ്വദേശികളാണ്.

അതേസമയം ഓഖി കൊടുങ്കാറ്റില്‍ കാണാതാവര്‍ 216 പേരെന്ന് പുതിയ കണക്ക്. ഇതില്‍ 141 കേരളീയരും 75 പേര്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ളവരുമാണ്. ഇവരില്‍ ഭൂരിപക്ഷം പേരെയും കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ സര്‍ക്കാരിന്‍റെ വിവിധ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ട്. അതേസമയം, വലിയ ബോട്ടുകളില്‍ പോയ 75 ഇതരസംസ്ഥാനക്കാരെ കുറിച്ചു വിശദാംശങ്ങള്‍ ലഭ്യമല്ല. ഇവര്‍ കൊല്ലത്തുനിന്നും കൊച്ചിയില്‍നിന്നുമാണു മത്സ്യബന്ധനത്തിനു പോയത്. ഇവരെക്കൂടി ഉല്‍പ്പെടുത്തിയാല്‍ കേരളതീരത്തുനിന്നു പോയതില്‍ 216 പേരെ ഇനിയും കണ്ടെത്താനുണ്ട്.

 

prp

Related posts

Leave a Reply

*