നമ്പര്‍പ്ലേറ്റിലെ അലങ്കാരപ്പണി; കര്‍ശന മുന്നറിയിപ്പുമായി പോലീസ്

തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പു നിര്‍ദേശിച്ചിരിക്കുന്നതില്‍നിന്നു വ്യത്യസ്തമായി വാഹനങ്ങളില്‍ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുന്നവര്‍ക്കു മുന്നറിയിപ്പുമായി കേരള പോലീസ്. ചിത്രപ്പണിയും അലങ്കാരങ്ങളുമുള്ള നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ചാല്‍ 5000 രൂപ വരെ പിഴ ഈടാക്കുമെന്നു പോലീസ് അറിയിച്ചു. ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവര്‍ത്തിച്ചു.

നിയമപ്രകാരം ലൈറ്റ്, മീഡിയം, ഹെവി പൊതുവാഹനങ്ങളുടെ പിന്നിലും വശങ്ങളിലും രണ്ടുവരിയില്‍ നമ്പര്‍ എഴുതണം. മോട്ടോര്‍ കാര്‍, ടാക്സി കാര്‍ എന്നിവയ്ക്കു മാത്രം മുന്നിലും പിന്നിലും ഒറ്റവരി നമ്പര്‍ മതി. മറ്റു വാഹനങ്ങള്‍ക്ക് മുന്‍വശത്തെ നമ്പര്‍ ഒറ്റവരിയായി എഴുതാം.

നമ്പര്‍ പ്ലേറ്റുകളില്‍ നമ്പറിനു സമാനമായചിത്രപ്പണിയും പേരുമെഴുതി ഉപയോഗിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു നിര്‍ത്താതെ പോകുമ്പോള്‍ നമ്പര്‍ മനസിലാക്കാന്‍ സാധിക്കില്ല. ചില നമ്പര്‍ പ്ലേറ്റുകളില്‍ മൂന്ന്, നാല്, ആറ്, എട്ട്, ഒമ്പത് തുടങ്ങിയ നമ്പറുകള്‍ വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഇത്തരം നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചാല്‍ മോട്ടോര്‍ വാഹന നിയമം 177, 39, 192 വകുപ്പുകള്‍ കൂടി ചേര്‍ത്തു 2000 മുതല്‍ 5000 രൂപ വരെ പിഴ ഈടാക്കുന്നതാണ്.

നിയമം ലംഘിച്ചാല്‍ ഇരുചക്ര, മുച്ചക്ര വാഹനങ്ങള്‍ക്ക് 2000 രൂപ, ലൈറ്റ് വാഹനങ്ങള്‍ക്ക് 3000, മീഡിയം വാഹനങ്ങള്‍ക്ക് 4000, ഹെവി വാഹനങ്ങള്‍ക്ക് 5000 എന്നിങ്ങനെയാണ് പിഴ. നമ്പര്‍ ചെരിച്ചെഴുതുക, വ്യക്തത ഇല്ലാതിരിക്കുക, നമ്പര്‍പ്ലേറ്റില്‍ മറ്റെന്തെങ്കിലും എഴുതുകയോ പതിക്കുകയോ ചെയ്യുക, നമ്പര്‍പ്ലേറ്റിലെ അക്ഷരങ്ങളും അക്കങ്ങളും ഇളകിപ്പോകുക, മാഞ്ഞുപോവുക തുടങ്ങിയവയും കുറ്റകരമാണെന്നു പോലീസ് അറിയിച്ചു.

prp

Related posts

Leave a Reply

*