പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളെ വഴിതിരിച്ചു വിടുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. പാക്കിസ്ഥാന്‍റെ ‘വെള്ളംകുടി’ മുട്ടിക്കുമെന്ന മുന്നറിയിപ്പാണ് ഗഡ്കരി ഉയര്‍ത്തുന്നത്.

ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഫെബ്രുവരി 14 നുണ്ടായ ഭീകരാക്രമണത്തില്‍ 44 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഗഡ്കരി പാകിസ്താന് കടുത്ത മുന്നറിയിപ്പ് നല്‍കുന്നത്. പാക്കിസ്ഥാനുള്ള എം.എഫ്.എന്‍ പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തു കളയുകയും ഇറക്കുമതി കസ്റ്റംസ് തീരുവ 200 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗഡ്കരിയുടെ പ്രസ്താവന.

ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്ക് മൂന്നു നദികള്‍ ഒഴുകുന്നുണ്ട്. ഈ നദികളെ യമുനയിലേക്ക് ഗതിതിരിച്ചുവിടുമെന്നാണ് ഗഡ്കരി പറയുന്നത്. ഈ മൂന്നു നദികളെയും ബന്ധിപ്പിക്കുന്ന ഒരു പദ്ധതിയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇതിന് ശേഷം ഇവയുടെ ഗതി തിരിച്ചുവിടുന്നതിന്‍റെ സാധ്യതകളെ കുറിച്ച് പഠിക്കുമെന്നും ഗഡ്കരി പറഞ്ഞു.

prp

Related posts

Leave a Reply

*