കൊല്ലപ്പെട്ട ശരത് ലാല്‍ കോണ്‍ഗ്രസിന്‍റെ ക്രിമിനല്‍; ആരോപണവുമായി കെ.വി കുഞ്ഞിരാമന്‍

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശരത് ലാലിനെ അധിക്ഷേപിച്ച് മുന്‍ സി.പി.ഐ.എം എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ രംഗത്തെത്തി.

കോണ്‍ഗ്രസ് ക്രിമിനലുകളുടെ നാടാണ് കല്യോട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്ന പ്രവര്‍ത്തകനാണ് ശരത് ലാല്‍ എന്നുമായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം. പ്രദേശത്ത് സി.പി.ഐഎമ്മിന് സംഘടനാ സ്വാതന്ത്ര്യമില്ലെന്നും, നിരവധി രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ നടന്ന നാടാണ് കല്യോടെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ മുഖ്യപ്രതിയും സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിയുമായ പീതാംബരന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയെന്ന് എം.എല്‍.എ കെ വി കുഞ്ഞിരാമന്‍ പറഞ്ഞു. പ്രതിയെ സംരക്ഷിക്കാന്‍ പാര്‍ട്ടിയോ താനോ ശ്രമിച്ചിട്ടില്ല. പീതാംബരന്‍ മാത്രമാണ് കുറ്റകൃത്യം ചെയ്തതെന്നും ഇയാളുടെ കുടുംബത്തിനും കൊലപാതകത്തില്‍ പങ്കില്ലെന്നും എം.എല്‍.എ വ്യക്തമാക്കി.

കൊലപാതകത്തിന് പിന്നാലെ നിരവധി തവണ പീതാംബരന്‍റെ വീട് ആക്രമിക്കപ്പെട്ടു. മാനസികമായി തകര്‍ന്നു നില്‍ക്കുന്ന കുടുംബത്തെ ആശ്വസിപ്പിക്കാനാണ് താന്‍ അവിടെ പോയതെന്നും കുടുംബത്തിന് പണം നല്‍കിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കുഞ്ഞിരാമന്‍ കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*