നെടുമ്പാശേരിയില്‍ കൊക്കൈനുമായി യുവതി പിടിയിലായ സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം കോടിക്കണക്കിന് രൂപ വിലവരുന്ന കൊക്കൈനുമായി ഫീലിപ്പീന്‍സ് സ്വദേശിയായ യുവതിയെ  പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊച്ചിയിലെ പ്രമുഖമായ ഒരു ഹോട്ടലില്‍ വെച്ചാണ് കൊക്കൈന്‍ കൈമാറാന്‍ നിശ്ചയിച്ചിരുന്നതെന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വ്യക്തമാക്കി.

അറസ്റ്റിലായ ജൊഹാനയ്ക്ക് ഹോട്ടലില്‍ ഓണ്‍ലൈന്‍ വഴി മുറി ബുക്ക് ചെയ്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. കൊക്കൈന്‍ കടത്തിന് പിന്നില്‍ അന്താരാഷ്ട്ര ലഹരിമരുന്ന് ശൃംഖലയാണെന്നാണ് സൂചന.

തിങ്കളാഴ്ചയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് ഫിലിപ്പീന്‍ സ്വദേശിനിയില്‍ നിന്ന് 4.75 കിലോ കൊക്കെയ്​ന്‍ കേന്ദ്ര നാര്‍കോട്ടിക് കണ്‍േട്രാള്‍ വിഭാഗം പിടികൂടിയത്. ബ്രസീലിലെ സാവോപോളയില്‍ നിന്നാണ് കൊക്കൈനുമായി യുവതി എത്തിയത്. ഇവരുടെ ചെക്-ഇന്‍ സ്യൂട്ട് കേസില്‍ തീര്‍ത്ത രഹസ്യ അറയിലാണ് രണ്ട് പാക്കറ്റുകളിലായി കൊക്കെയ്ന്‍ ഒളിപ്പിച്ചിരുന്നത്. രാജ്യാന്തര വിപണിയില്‍ 25 കോടിയിലേറെ വിലയാണ് ഇതിന് കണക്കാക്കുന്നത്.

കൊച്ചിയില്‍ എത്തിക്കുന്നതിന് മൂന്ന് ലക്ഷം രൂപയാണ് ലഹരിമരുന്ന് മാഫിയ യുവതിക്ക് വാഗ്ദാനം ചെയ്തിരുന്നത്. മസ്കറ്റില്‍ നിന്നുള്ള വിമാനത്തിലാണ് ജൊഹാന എത്തിയത്. കൊക്കൈനുമായി ഹോട്ടലിലെ മുറിയില്‍ കാത്ത് നില്‍ക്കാനും എവിടെയാണ് കൈമാറേണ്ടതെന്ന് പിന്നീട് അറിയിക്കാമെന്നുമായിരുന്നു യുവതിയോട് ഇടനിലക്കാര്‍ വ്യക്തമാക്കിയിരുന്നത്.

ഇതിന്‍റെ അടിസ്ഥാനത്തില്‍ ഹോട്ടലിലേക്ക് പോകാന്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടന്നപ്പോഴാണ് യുവതി അറസ്റ്റിലായത്. എന്നാല്‍ ഇടനിലക്കാരെ കുറിച്ച്‌ തനിക്ക് യാതൊരു അറിവും ഇല്ലെന്നാണ് യുവതി പറയുന്നത്.  നാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ കസ്​റ്റഡിയില്‍ വിട്ടുകിട്ടുന്നതിന്​ അപേക്ഷ നല്‍കും.

 

 

 

 

 

 

prp

Related posts

Leave a Reply

*