ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദം; രാഷ്ട്രപതിക്ക് അതൃപ്‌തി

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് അതൃപ്‌തി. പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കൂ എന്ന് മാര്‍ച്ച്‌ ഒന്നിന് തന്നെ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷത്തെ മാറ്റമായി ഇത് അവതരിപ്പിച്ചതിലാണ് രാഷ്ട്രപതിയുടെ ഓഫീസ് അതൃപ്‌തി അറിയിച്ചത്.

അവാര്‍ഡുകളുടെ പട്ടിക സര്‍ക്കാര്‍ നല്‍കിയത് മെയ് 1ന് മാത്രമാണ്. വാര്‍ത്താ വിതരണ മന്ത്രാലയമാണ് അവസാന നിമിഷം തീരുമാനം അറിയിച്ചത്.  മാത്രവുമല്ല അവാര്‍ഡ് ദാനത്തിന്റെ വേദി വിഗ്യാന്‍ഭവനില്‍ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാറ്റണമെന്നും വാര്‍ത്താ വിതരണ മന്ത്രാലത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിച്ചില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന് നല്‍കിയ കത്തില്‍ പറയുന്നു.

ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്ക് മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്കു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും അവാര്‍ഡ് സമ്മാനിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ 68 പേരാണ് അവാര്‍ഡ് ദാന ചടങ്ങ് ബഹിഷ്‌കരിച്ചത്. ഇത് ദേശീയ തലത്തില്‍ തന്നെ പുതിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചു.

11 പേര്‍ക്ക് മാത്രം രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നതിലെ യുക്തി മനസിലാകുന്നില്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. അവസാന നിമിഷം വാര്‍ത്താ വിതരണ മന്ത്രാലയം തീരുമാനം അറിയിച്ചതിലും പ്രതിഷേധമുണ്ടായി. പ്രതിഷേധിക്കാരെ തണുപ്പിക്കാന്‍ മന്ത്രി സ്‌മൃതി ഇറാനി നേരിട്ടെത്തിയെങ്കിലും പ്രതിഷേധം അയഞ്ഞില്ല. പിന്നീട് പ്രതിഷേധക്കാരുടെ പേരും കസേരകളും ഒഴിവാക്കിയാണ് ചടങ്ങ് നടന്നത്.

 

prp

Related posts

Leave a Reply

*