ബി.ജെ.പി സമരപ്പന്തലിലെത്തി ശോഭാ സുരേന്ദ്രനെ കണ്ടു; ലീഗ് നേതാവിനെ പുറത്താക്കി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തുന്ന നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിച്ച നേതാവിനെ മുസ്ലീംലീഗ് പുറത്താക്കി. യുവജനയാത്ര സമാപന ദിവസം തിരുവനന്തപുരത്ത് ശോഭ സുരേന്ദ്ര​ന്‍റെ നിരാഹാര പന്തല്‍ സന്ദര്‍ശിച്ച മംഗല്‍പാടി പഞ്ചായത്ത്‌ മൂന്നാം വാര്‍ഡ് ലീഗ് പ്രസിഡന്‍റ്​ മുഹമ്മദ്‌ ഹാജിയെയാണ് തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തത്. പഞ്ചായത്ത്‌ മുസ്​ലിം ലീഗ് കമ്മിറ്റിയാണ് ഈ തീരുമാനം എടുത്തത്.

വാര്‍ഡ് കമ്മിറ്റി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലെ തീരുമാനം പഞ്ചായത്ത്‌ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പുതിയ ആക്ടിങ്​ പ്രസിഡന്‍റായി സീനിയര്‍ വൈസ് പ്രസിഡന്‍റ്​ യു.കെ. ഇബ്രാഹിം ഹാജിയെ തെരഞ്ഞെടുത്തു. മഞ്ചേശ്വരം മണ്ഡലത്തിലെ ലീഗ് ശക്തികേന്ദ്രമായ മംഗല്‍പാടി പഞ്ചായത്തില്‍ നിന്നുള്ള നേതാക്കളായ ബി.കെ. യൂസഫും മുഹമ്മദ് അഞ്ചിക്കട്ടയുമാണ് ബി.ജെ.പി സമരപ്പന്തലില്‍ നിരാഹാര സമരം കിടക്കുന്ന ശോഭ സുരേന്ദ്രനെ സന്ദര്‍ശിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പ്രശ്നം സജീവ ചര്‍ച്ചയായതോടെ നേതൃത്വത്തിനെതിരെ അണികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു വന്നതോടെയാണ് നടപടിക്ക് പാര്‍ട്ടി നിര്‍ബന്ധിതമായത്. എന്നാല്‍, വനിതാ മതിലിനെ പിന്തുണച്ചതിനു ഷുക്കൂര്‍ വക്കീലിനെ പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയ പാര്‍ട്ടി, ബി.ജെ.പിയുടെ ഔദ്യോഗിക സമരപ്പന്തലില്‍ ചെന്ന് ശോഭ സുരേന്ദ്ര​നൊപ്പം സെല്‍ഫിയെടുത്ത നേതാവിനെ സ്ഥാനത്തുനിന്നും നീക്കം ചെയ്യുക മാത്രമാണ് ചെയ്തത്. ഇതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്.

prp

Related posts

Leave a Reply

*