കുണ്ടറയില്‍ പീഡനത്തിന് ഇരയായ പത്തുവയസ്സുകാരി മരിച്ച
കേസിൽ കുട്ടിയുടെ മുത്തച്ഛൻ വിക്ടറിനെ പോലിസ് അറസ്റ്റു ചെയ്തു. മുത്തശ്ശിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. പിടിയിലായ ആള്‍ കുട്ടിയുടെ അമ്മയുടെ അച്ഛനാണ്. കൊല്ലത്തെ പ്രമുഖ അഭിഭാഷകന്‍റെ ഗുമസ്തനായിരുന്നു പ്രതിയായ വിക്ടർ. ഇയാൾ ഇപ്പോൾ ഒരു ലോഡ്ജിന്റെ മാനേജരാണ്. ലോഡ്ജ് മാനേജരായി ജോലി ചെയ്യവേ ഇയാൾ പുരുഷ൯മാരെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായും മൊഴിയുണ്ട്. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ചതിനും പ്രതി വിക്ടറിനെതിരെ കേസെടുത്തു.