ന്യൂഡൽഹി: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറം സംസ്ഥാനത്തിന്റെ ഗവർണറായി നിയമിച്ചു. ഇത് സംബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇന്നലെ ഇറങ്ങി. കുമ്മനം ഗവർണറാകുന്നതോടെ സംസ്ഥാന ബിജെപിയിൽ അഴിച്ചുപണിയുണ്ടായേക്കും.
നിലവിലെ ഗവർണർ നിർഭയ് ശർമ വിരമിക്കുന്ന ഒഴിവിലേക്കാണ് കുമ്മനം എത്തുന്നത്. നിർഭയ് ശർമയുടെ കാലാവധി ഈ മാസം 28 ന് അവസാനിക്കും. അതേസമയം, കുമ്മനത്തെ മിസോറം ഗവര്‍ണര്‍ ആക്കിയതോടെ സംസ്ഥാന ബിജെപിയില്‍ അടുത്ത ബിജെപി അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്. പടലപിണക്കങ്ങള്‍ തുടര്‍ക്കഥയായിരുന്ന ബിജെപിയില്‍ കുമ്മനത്തിന്റെ ഇടപെടല്‍ ഭൂരിപക്ഷം അണികള്‍ക്കും സ്വീകാര്യമായിരുന്നു. എന്നാല്‍, കുമ്മനത്തെപ്പോലെ സ്വീകാര്യമായ മറ്റൊരു മുഖം കണ്ടെത്താന്‍ കേന്ദ്ര നേതൃത്വത്തിന് അല്പം ബുദ്ധിമുട്ടേണ്ടി വരും.
1987ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് രാജി വച്ചാണ് കുമ്മനം ആര്‍എസ്എസിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകുന്നത്. കോട്ടയം കുമ്മനം സ്വദേശിയായ രാജശേഖരൻ ഹിന്ദു ഐക്യ വേദിയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. നിലയ്ക്കൽ പ്രക്ഷോഭം, ആറന്മുള വിമാനത്താവള വിരുദ്ധ സമരം എന്നിവയിലൂടെ അദ്ദേഹം ശ്രദ്ധ നേടി. മലയാളി ട്രോളന്മാരുടെ പ്രധാന ഇരയായിരുന്നു കുമ്മനം. ഗവര്‍ണറായി നിയമിച്ച വാര്‍ത്തയെത്തുടര്‍ന്നും സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകള്‍ വൈറലാണ്.
