സ്കൂളുകള്‍ തുറക്കുന്നു; യാത്രാസൗകര്യം കൂട്ടാതെ കെ.എസ്.ആര്‍.ടി.സി, പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയുെട ഓഫിസ്

കോട്ടയം: നവംബര്‍ ഒന്നാം തീയതി സ്കൂളുകള്‍ തുറക്കുന്നതോടെ അധ്യാപകരും കുട്ടികളും യാത്രക്ക് ഏറെ ബുദ്ധിമുട്ടുമെന്ന് ഉറപ്പായി. കെ.എസ്.ആര്‍.ടി.സി ആവശ്യത്തിന് ബസുകള്‍ ഓടിക്കാത്തതും സ്കൂള്‍ ബസുകളില്‍ കുട്ടികള്‍ കയറുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതും യാത്രാക്ലേശം രൂക്ഷമാക്കും. ഇതുസംബന്ധിച്ച്‌ നിരവധി പരാതികള്‍ ഉയര്‍ന്നതോടെ സ്ഥിതി പരിശോധിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് 4693 സര്‍ക്കാര്‍ സ്കൂളും 7216 എയ്ഡഡ് സ്കൂളും 1042 അണ്‍ എയ്ഡഡ് സ്കൂളും 1529 സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളുമുണ്ടെന്ന് ആസൂത്രണ ബോര്‍ഡിെന്‍റ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്രയും സ്ഥാപനങ്ങളിലായി 40,88,652 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 3,81,755 കുട്ടികള്‍ പ്ലസ് ടുവിനാണ്. ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നല്‍കുന്നതിനാല്‍ വീട്ടില്‍നിന്ന് ഏറെ യാത്ര ചെയ്യേണ്ടിവരുന്നത് പ്ലസ് ടു കുട്ടികള്‍ക്കാണ്. 15 മുതല്‍ 25 കിലോമീറ്റര്‍ വരെ യാത്ര ചെയ്യേണ്ടിവരുന്ന ഇവരുടെ ആശ്രയം പൊതുബസുകളാണ്. ആകെ വിദ്യാര്‍ഥികളില്‍ ഏതാണ്ട് 10 ശതമാനം മാത്രമാണ് സ്കൂള്‍ ബസുകളെ ആശ്രയിക്കുന്നത്.

കോവിഡിനുമുമ്ബ് പ്രതിദിനം ശരാശരി 4800 ബസുകള്‍ ഓടിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി ഇപ്പോള്‍ 3300 എണ്ണം മാത്രമാണ് ഓടിക്കുന്നത്. 3724 ഓര്‍ഡിനറി ബസ് ഉള്ളതില്‍ 2200 എണ്ണമേ നിരത്തിലുള്ളൂ. ആകെയുള്ള 6185 ബസില്‍ 2385 എണ്ണം സ്പെയര്‍പാര്‍ട്ടുകള്‍ ഊരിയെടുത്ത് ഉപയോഗിക്കാനാവാത്ത സ്ഥിതിയില്‍ ഇട്ടിരിക്കുകയാണ്.

സര്‍ക്കാര്‍ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ഒന്നും െചയ്യുന്നില്ലെന്ന ആക്ഷേപം നേരേത്തതന്നെ ഉയര്‍ന്നിരുന്നു. 2020 മാര്‍ച്ച്‌ മുതല്‍ ഡിസംബര്‍ വരെ കാലത്ത് ശമ്ബളം, പെന്‍ഷന്‍ എന്നിവക്ക് അടക്കം 1406.80 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയതെന്ന് സി.എം.ഡി ബിജുപ്രഭാകര്‍ അംഗീകൃത തൊഴിലാളി യൂനിയനുകള്‍ക്ക് അയച്ച കത്തില്‍ പറയുന്നു. എന്നിട്ടും സ്വകാര്യബസുകളോട് മത്സരിച്ച്‌ സര്‍വിസ് നടത്തുന്ന റൂട്ടുകളില്‍പോലും വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി തയാറാകുന്നില്ല.

കുട്ടികളുടെ യാത്രച്ചുമതല സ്വകാര്യബസുകളില്‍ മാത്രമായാല്‍ നഷ്ടത്തെത്തുടര്‍ന്ന് സര്‍വിസ് അവസാനിപ്പിക്കേണ്ടി വരുമെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. ഇത് സ്ഥിതി രൂക്ഷമാക്കും. ഇൗ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ മുഴുവന്‍ ഓര്‍ഡിനറി ബസുകളും ഓടിക്കണമെന്നും അവയില്‍ സ്വകാര്യബസുകള്‍ക്ക് തുല്യമായ രീതിയില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ നിരക്ക് നല്‍കി യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി എത്തിയത്.

prp

Related posts

Leave a Reply

*