മദ്ധ്യവയസ്കയുടെ കൊലപാതകത്തില്‍ പിടിയിലായത് 16 കാരന്‍

കോഴിക്കോട്: അരക്കിണറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ആമിനയെ വീട്ടിനകത്ത് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് പിടയിലായത് വെറും 16 വയസ്സ് മാത്രം പ്രായമുള്ള പയ്യന്‍. ഇതിന് പ്രേരണയായത് ആക്ഷന്‍ സിനിമകളിലെ രംഗങ്ങളും.

സംഭവദിവസം കൊലപാതകത്തിനിടയില്‍ പയ്യന്‍റെ ഷര്‍ട്ടില്‍ നിന്നും തെറിച്ചുവീണ ബട്ടന്‍സായിരുന്നു പോലീസിന് ആദ്യം പിടിവള്ളിയായത്. കുട്ടികളുടെ വസ്ത്രത്തില്‍ ഉപയോഗിക്കുന്ന തരം ബട്ടണാണെ മനസിലാക്കിയതോടെയാണ് അന്വേഷണം വീടുമായി ബന്ധപ്പെട്ട കൗമാരക്കാരിലേയ്ക്ക് തിരിഞ്ഞത്. തുടര്‍ന്ന് അന്വേഷണം വീട്ടില്‍ പതിവായി എത്താറുള്ള 16കാരനില്‍ എത്തി.

പയ്യനെ ചോദ്യംചെയ്‌തതില്‍ നിന്ന് പുറത്തുവന്നതാകട്ടെ ഞെട്ടിക്കുന്ന കാര്യങ്ങളും. പണം കടം ചോദിക്കാന്‍ ചെന്ന പയ്യന്‍ പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച്‌ ഓടാന്‍ ശ്രമിച്ചതും ആമിന തടഞ്ഞതുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് പയ്യന്‍ ആമിനയെ തലങ്ങും വിലങ്ങും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആമിനയുടെ കഴുത്തിലേറ്റ മുറിവില്‍ നിന്നും ചോരവാര്‍ന്ന് മരണം സംഭവിച്ചത്. കൊലപാതകത്തിന് ശേഷം ഒരു പ്രൊഫഷല്‍ കില്ലറുടെ രീതിയില്‍ തെളിവ് നശിപ്പിക്കാനും 16 കാരന്‍ ശ്രമിച്ചു. കത്തി തുണിയില്‍ പൊതിഞ്ഞ് കയ്യില്‍ തന്നെ വെച്ചു. പോകുന്ന വഴിയില്‍ കുറ്റിക്കാട്ടില്‍ കളയുകയായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങള്‍ കത്തിച്ചു കളഞ്ഞു

കൊലപാതകത്തില്‍ അന്വേഷണം നടത്തിയ പോലീസ് ആദ്യം സംശയിച്ചത് ബന്ധുക്കളെയായിരുന്നു. ഇതിനിടയിലാണ് ബട്ടണ്‍സ് കിട്ടിയത്.ആര്‍ക്കും സംശയിക്കാതിരിക്കാന്‍ ഇതിനിടയില്‍ കൗമാരക്കാരന്‍ ആമിനയുടെ വീടിന്റെ പരിസരത്ത് പല തവണ എത്തുകയും ചെയ്തു. കൊല ചെയ്യാനും തെളിവ് നശിപ്പിക്കാനുമെല്ലാം പയ്യന് പ്രേരണയായത് ആക്ഷന്‍ സിനിമകളിലെ രംഗങ്ങളാണ്.

ആഡംബരജീവിതത്തോടുള്ള ഭ്രമവും കൊലപാതകത്തിന് കാരണമായി. മൂന്ന് അത്യാധുനിക മൊബൈല്‍ ഫോണുകള്‍ സ്വന്തമായിട്ടുളള പയ്യന്‍ ഇടുന്നതും ഉടുക്കുന്നതുമെല്ലാം വിലകൂടിയ പുതിയ വസ്ത്രങ്ങളായിരുന്നു. ഇതിനെല്ലാം പണം ബന്ധുക്കളില്‍ നിന്നും വാങ്ങിയിരുന്ന പയ്യന്‍ ആഡംബരം കൂടിയതോടെ ചില്ലറ മോഷണങ്ങളും പതിവാക്കിയിരുന്നു.

prp

Related posts

Leave a Reply

*