കൊച്ചിയിലെ തീപിടിത്തം; അഗ്നിശമന സംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നില്ലെന്ന് കണ്ടെത്തല്‍

കൊച്ചി: കൊച്ചിയില്‍ തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ അഗ്നിശമന സംവിധാനങ്ങള്‍ കാര്യക്ഷമമായിരുന്നില്ലെന്ന് കണ്ടെത്തല്‍. ജനറേറ്ററില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്കൂട്ടില്‍ നിന്നുമാണ് തീപടര്‍ന്നത്.

വെന്‍റിലേഷനുകള്‍ കുറവായിരുന്നു. ഉണ്ടായിരുന്ന
വെന്‍റിലേഷനുകള്‍ അലുമിനിയം ഷീറ്റുകള്‍ കൊണ്ട് മൂടിയിരുന്നതിനാല്‍ തീ പടരുന്നതിന്‍റെ ആഴം കൂട്ടിയെന്നും കണ്ടെത്തി. അന്വേഷണത്തിന്‍റെ വിശദമായ റിപ്പോര്‍ട്ട് മൂന്നു ദിവസത്തിനകം കളക്ടര്‍ക്ക് സമര്‍പ്പിക്കും.

കൊച്ചിയില്‍ ചെരുപ്പ് മൊത്തവിതരണ കേന്ദ്രത്തിലെ തീപിടിത്തത്തില്‍ ഫാല്‍ക്കണ്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. 2006ലാണ് കമ്പനി ഫയര്‍ ആന്‍ഡ് സേഫ്റ്റി ലൈസന്‍സ് നേടിയത്. പിന്നീട് ഒരിക്കല്‍പ്പോലും അത് പുതുക്കിയിട്ടില്ല. ഫാല്‍ക്കണ്‍ ഏജന്‍സിക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു. എറണാകുളം കോട്ടയം റീജിയണേല്‍ ഫയര്‍ ഓഫിസര്‍മാരുടെ നേതൃത്വത്തലാണ് സുരക്ഷാവീഴ്ച അന്വേഷിക്കുന്നത്.

കമ്പനി മാനേജര്‍മാരായ ഫിലിപ്പ് ചാക്കോ, ജോണ്‍ എന്നിവരില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നാണ് ഇരുവരും നല്‍കിയിരിക്കുന്ന മൊഴി. തീപിടിത്തത്തില്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായ സാഹചര്യത്തില്‍ സമീപത്തെ കെട്ടിടങ്ങളിലുള്ളവരോട് മാറി താമസിക്കാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. നിര്‍മാണ നിയമങ്ങള്‍ ലംഘിച്ചാണ് ഗോഡൗണ്‍ പണിതത് എന്ന് നഗരസഭാ മേയര്‍ ആരോപിച്ചിരുന്നു.

prp

Related posts

Leave a Reply

*