മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തില്‍ അയവുവരുത്തി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മാദ്ധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന നിയന്ത്രണത്തില്‍ അയവുവരുത്തി. ഇത് സംബന്ധിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് തിരുത്തി. പൊതുസ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങള്‍ തേടുന്നത് സുരക്ഷ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം ഒഴിവാക്കി.

പുതിയ ഉത്തരവില്‍ അഭിമുഖങ്ങള്‍ക്ക് പിആര്‍ഡി വഴി നേരത്തേ അനുമതി തേടണമെന്ന വ്യവസ്ഥ മാറ്റിയിട്ടുമുണ്ട്. കടുത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് മാദ്ധ്യമ നിയന്ത്രണങ്ങളില്‍ ആഭ്യന്തരവകുപ്പ് ഇളവ് വരുത്തിയത്. വിമാനത്താവളം, റെയില്‍വെ സ്റ്റേഷന്‍ എന്നി വവിടങ്ങളില്‍ മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രതികരണം മാദ്ധ്യമങ്ങള്‍ തേടുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നായിരുന്നു പരാമര്‍ശം.

കഴിഞ്ഞ നവംബര്‍ 11ന് ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസ് ആയിരുന്നു ഉത്തരവിറക്കിയത്. കഴിഞ്ഞ ദിവസം സുബ്രതോ ബിശ്വാസ് തന്നെ തിരുത്തിയിറക്കിയ ഉത്തരവില്‍ ഈ പരാമര്‍ശങ്ങളില്ല. വിലക്കുകളുമില്ല. പൊതുസ്ഥലങ്ങളില്‍ നേതാക്കള്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അറിയിപ്പ് പിആര്‍ഡി വഴി മാത്രമേ നല്‍കാവൂ എന്ന ഭാഗവും മാറ്റി. എല്ലാ മാദ്ധ്യമങ്ങളെയും വിവരങ്ങള്‍ അറിയിക്കാം

വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനിലും സെക്രട്ടറിയേറ്റിലെ വിവിധ ട്ടോക്കുകളില്‍ പ്രതികരണങ്ങള്‍ക്കായി പ്രത്യേക മീഡിയാ കോര്‍ണറുകള്‍ സ്ഥാപിക്കണമെന്ന നിര്‍ദ്ദേശവും ഉത്തരവ് മുന്നോട്ട് വയ്ക്കുന്നുണ്ട്.

prp

Related posts

Leave a Reply

*