ജസ്നയെ ബംഗളൂരുവില്‍ കണ്ടതായി റിപ്പോര്‍ട്ട്

കോട്ടയം: കാണാതായ മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ മകളായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയ ജയിംസിനെ ബാംഗ്ലൂരില്‍ കണ്ടതായി റിപ്പോര്‍ട്ട്. ശനിയാഴ്ച 11.30 ഓടെ ഒരു ബൈക്കിലാണ് ജെസ്‌നയെന്ന് സംശയിക്കുന്ന യുവതി എത്തിയത്.

ബെംഗളൂരു മഡിവാളയിലെ ആശ്വാസ ഭവനില്‍ വാടകയ്ക്ക് മുറിയ്ക്ക് വേണ്ടിയാണെത്തിയത്.  അവിടുത്തെ ഫാദറിനോട്​ വിവാഹം നടത്തി തരണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തു. തിരിച്ചറിയപ്പെട്ടതിനെ തുടര്‍ന്ന്​ ഇരുവരും അവിടെ നിന്ന്​ മുങ്ങി.  മാധ്യമങ്ങളില്‍ വന്ന ജസ്നയുടെ ചിത്രങ്ങള്‍ കണ്ടാണ് ആശ്രമ അധികൃതര്‍ക്ക് സംശയം തോന്നിയത്.തുടര്‍ന്ന് കാഞ്ഞിരപ്പള്ളിയിലെ ഒരു വൈദികനെ വിളിച്ച്‌ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഫോട്ടോയിലുള്ള അതേ സ്‌കാര്‍ഫുകൊണ്ട് തലമറച്ചാണ് എത്തിയതെന്നും ആശ്രമ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച്‌ 22 ന് രാവിലെ പത്തുമണിയോടെയാണ് ജസ്നയെ കാണാതായത്.അന്ന് രാവിലെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു പെണ്‍കുട്ടി.

മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ജസ്നയെ കണ്ടവരുണ്ട്. എന്നാല്‍ പിന്നീട് അവളെക്കുറിച്ച്‌ ആര്‍ക്കും ഒരു വിവരവുമില്ല. പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട് . കാഞ്ഞിരപ്പള്ളി കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന.

prp

Related posts

Leave a Reply

*