ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പെണ്‍കുട്ടി കുത്തിപ്പരുക്കേല്‍പ്പിച്ചു

ലക്നൗ: ഉത്തര്‍പ്രദേശിലെ ബ്രൈറ്റ് ലാന്‍ഡ് കോളെജില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ആഞ്ചാം ക്ലാസുകാരി കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചു. ഹൃദിക് ശര്‍മ്മ എന്ന ഒന്നാം ക്ലാസുകാരനാണ് പരുക്കേറ്റത്. പുരികത്തിനും വയറിനും പരുക്കേറ്റ കുട്ടിയെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സ്കൂളിലെ ശുചിമുറിക്കുള്ളില്‍ വെച്ചാണ് സംഭവം. ഇതേ സ്കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ശൗചാലയത്തില്‍ കൊണ്ടുപോയി കത്തി കൊണ്ട് കുത്തിയതായാണ് ഹൃദിക് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. രാവിലെ 10.10 ന് സ്കൂളിലെ അധ്യാപകരും കുട്ടികളും അസംബ്ലിളിയില്‍ പങ്കെടുക്കാനായി പോയിരുന്നു. ഈ സമയത്ത്  പെണ്‍കുട്ടി വന്ന് അധ്യാപിക വിളിക്കുന്നതായും കൂടെച്ചെല്ലാന്‍ പറഞ്ഞു എന്നും കുട്ടിയുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ ശൗചാലയത്തിലേക്ക് കൊണ്ടുപോയി വാതില്‍ അടച്ച്‌ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നെന്നും കുട്ടി വ്യക്തമാക്കി.

വിവരം പുറത്തറിഞ്ഞതോടെ മറ്റു കുട്ടികളുടെയും രക്ഷിതാക്കള്‍ സ്കൂളിലേയ്ക്ക് ഇരച്ചെത്തി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ സ്കൂള്‍ ശ്രമിക്കുകയാണെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. അതിനിടെ ബ്ലൂ വെയ്ല്‍ ഗെയിമിന്‍റെ ഭാഗമാണോ ആക്രമണമെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡയറക്ടര്‍ വീണ വ്യാസ് പറഞ്ഞു. സ്കൂള്‍ വിവിധ ഭാഗങ്ങളിലായി 70 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിന്‍റെ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.

കഴിഞ്ഞ സെപ്തംബര്‍ 8ന് ഗുര്‍ഗാവിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ ടോയ്ലറ്റില്‍ പ്രദ്യുമ്ന്‍ ഠാക്കൂര്‍ എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ വീണ്ടും ഇത്തരത്തില്‍ നടന്നൊരു ആക്രമണം സ്കൂള്‍ അധികൃതരും പൊലീസും ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.

 

prp

Related posts

Leave a Reply

*