കുറ്റസമ്മതം നടത്തി സക്കര്‍ബര്‍ഗ്; മുഴുവന്‍ മെസ്സേജുകളും ഫേസ്‌ബുക്ക് സ്‌കാന്‍ ചെയ്യാറുണ്ടെന്ന്!

വാഷിങ്ടണ്‍: തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന അപേക്ഷുമായി ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. തന്‍റെ കമ്പനി തേഡ് പാര്‍ട്ടിയുമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെച്ചതിന് വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കെയാണ് തനിക്ക് ഒരു അവസരം കൂടി നല്‍കണമെന്ന അഭ്യര്‍ഥനയുമായി സക്കര്‍ബര്‍ഗ് രംഗത്തെത്തിയത്. യൂറോപ്യന്‍ സ്വകാര്യത നിയമത്തിന്റെ കീഴിലുള്ള എല്ലാ സംവിധാനങ്ങളും എല്ലാ ഫെയ്‌സ്ബുക് ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.

അനലിറ്റിക്ക വിവാദവുമായി ബന്ധപ്പെട്ട് സി.ഇ.ഒ സ്ഥാനത്തുനിന്നും മാറിനില്‍ക്കാന്‍ ബോര്‍ഡ് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. താനാണ് ഈ സ്ഥാപനം തുടങ്ങിയത്, നോക്കിനടത്തുന്നതും താനാണ്, ഇപ്പോഴുണ്ടായ വിവാദങ്ങളുടെ ഉത്തരവാദിത്തവും താന്‍ ഏറ്റെടുക്കുന്നു. തങ്ങള്‍ ചെയ്ത തെറ്റിന് പരിഹാരമായി ഈ കമ്പനിയില്‍ നിന്ന് ആരേയും ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

ചോര്‍ച്ചാവിഷയത്തില്‍ വിശദീകരണം നല്‍കാന്‍ സക്കര്‍ബര്‍ഗ് ഈ മാസം പതിനൊന്നിന് യുഎസ് പ്രതിനിധി സഭയ്ക്ക് മുന്‍പാകെ ഹാജരാകും. തനിക്കു പകരം ഫെയ്‌സ്ബുക്കിന്റെ മറ്റൊരു പ്രതിനിധിയെയായിരിക്കും സമിതിക്കു മുന്‍പാകെ അയയ്ക്കുകയെന്നു നേരത്തേ സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു. എന്നാല്‍ ഡേറ്റാവിവാദം ശക്തമാവുകയും ഉപയോക്താക്കളോടു പരസ്യമായി മാപ്പുപറയേണ്ടി വരികയും ചെയ്യേണ്ട സാഹചര്യം സംജാതമായതോടെയാണു മനംമാറ്റം.

 

 

prp

Related posts

Leave a Reply

*