ഡിഫ്തീരിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ്​ വിദ്യാര്‍ഥിനി മരിച്ചു

പേരാവൂര്‍: ഡിഫ്തീരിയ ബാധിച്ച്‌ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ്​ വിദ്യാര്‍ഥിനി മരിച്ചു. വളയങ്ങാട് കുന്നത്ത് കൂലോത്ത് ഉദയന്‍-തങ്കമണി ദമ്പതികളുടെ മകള്‍ ശ്രീ പാര്‍വതി(14)യാണ് മരിച്ചത്. ഇന്ന്‍ രാവിലെയായിരുന്നു  അന്ത്യം. പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്നു.

കഴിഞ്ഞ മാസം ബെംഗളൂരുവില്‍ വിനോദയാത്ര പോയി വന്ന് കഴിഞ്ഞതിന് ശേഷമാണ് ശ്രീപാര്‍വതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. പനിയും ചുമയും കലശലായതിനെ തുടര്‍ന്ന് പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായതോടെയാണ് കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു.

സംഭവത്തെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലും സ്കൂളിലും ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളടക്കം നാനൂറോളം പേര്‍ക്ക് വാക്സിനേഷന്‍ നല്കുകയും പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യുകയും ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ സമീപകാലത്ത് രണ്ട്
രണ്ട് ഡിഫ്ത്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഡിഫ്ത്തീരിയ ബാധിച്ച്‌ മരണം വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ്.
ആദര്‍ശ് ഏകസഹോദരനാണ്. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പില്‍.

prp

Related posts

Leave a Reply

*