കോടതിയലക്ഷ്യ പരാമര്‍ശം; ശ്രീധരൻ പിള്ളക്കെതിരെ ഹര്‍ജി

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് പി എസ് ശ്രീധരൻ പിള്ളയുടെ കോടതിയലക്ഷ്യ പരാമർശത്തിനെതിരെ ഹർജി.  തിരുവനന്തപുരം ജില്ലാക്കോടതിയിലെ അഭിഭാഷകയും ഗവണ്‍മെന്‍റ് പ്ലീഡറുമായ ഡോ.ഗീനാകുമാരിയാണ് അറ്റോര്‍ണി ജനറലിന് ഹർജി നൽകിയത്.

ശബരിമലയിൽ യുവതികളെ കയറ്റണമെന്ന സുപ്രധാന വിധി സുപ്രീം കോടതി നടത്തിയത് തെളിവുകൾ ഒന്നും ശേഖരിക്കാതെയാണ്. അവിശ്വാസികളായ നാല് ജഡ്ജിമാരുടെ ഈ വിധി അതിരുകടന്നതാണെന്നും വിശ്വാസത്തെ സംബന്ധിച്ച് അംഗീകരിക്കാൻ ക‍ഴിയാത്തതാണെന്നുമുള്ള ശ്രീധരൻ പിള്ളയുടെ പരാമർശത്തിനെതിരെയാണ് ഡോ.ഗീനാകുമാരി ഹർജി നൽകിയത്. ബി ജെ പി അദ്ധ്യക്ഷൻ മാത്രമല്ല അദ്ദേഹം ഒരു മുതിർന്ന അഭിഭാഷകൻ കൂടിയാണ്. അതിനാൽ കോടതിക്കെതിരെ ഇത്തരം പരാമർശം നടത്തിയതിൽ നടപടി സ്വീകരിക്കണമെന്ന് ഹർജിയിൽ പറയുന്നു.

ശബിരിമല യുവതി പ്രവേശനത്തിൽ ഒക്ടോബർ 9ന് കോട്ടയത്ത് വച്ച് മാധ്യമങ്ങളെ കാണവെയാണ് ശ്രീധരൻ പിള്ള സുപ്രീം കോടതി വിധിക്കതിരായി പരാമർശം നടത്തിയത്.
കോട്ടിട്ട സായിപ്പൻമാർ എ‍ഴുതി വച്ചതാണ് ഇന്ത്യൻ ഭരണഘടനയെന്നും അതിനാൽ ഈ പണ്ടാരം വലിച്ച് കീറി കത്തിക്കണമെന്ന് ആഹ്വാനം നടത്തിയ അഭിഭാഷകൻ കൂടിയായ ബി ജെ പി നേതാവ് മുരളീധരൻ ഉണ്ണിത്താനെതിരെയും, ശബരിമലയിൽ എത്തുന്ന സ്ത്രീകളെ വലിച്ച് കീറി ഒരുകഷ്ണം സുപ്രീംകോടതിക്കും ഒന്ന് മുഖ്യമന്ത്രിക്കും അയച്ച് കൊടുക്കണമെന്ന കൊല്ലം തുളസിയുടെ പരാമർശത്തിനെതിരെയും ഗീനാകുമാരി ഹർജി നൽകിയിട്ടുണ്ട്.

prp

Related posts

Leave a Reply

*