യോഗിയുടെ വീടിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു

ലക്‌നൗ: തന്നെ പീഡിപ്പിച്ച ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന്‍റെ വസതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഇന്നലെ രാത്രി  ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായ ഇയാളെ അശുപ്രതിയില്‍ എത്തിച്ചെങ്കിലും  രാവിലെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ തന്നെയാണ് യുവതിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച്‌ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കുല്‍ദീപ് ബലാത്സംഗം ചെയ്തതായി യുവതിയും ബന്ധുക്കളും ആരോപിച്ചിട്ടും പൊലീസ് ഇതുവരെ നടപടിയൊന്നും എടുത്തില്ല.

പരാതി പിന്‍വലിക്കാത്തതിന്‍റെ പേരില്‍ ഏപ്രില്‍ 3ന് യുവതിയുടെ പിതാവിനെ എംഎല്‍എയുടെ സഹോദരന്‍ മര്‍ദ്ദിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പരാതിയില്‍ നടപടിയെടുക്കുന്നതിന് പകരം പിതാവിനെ അറസ്റ്റ് ചെയ്ത് ലോക്കപ്പില്‍ അടച്ച്‌ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവതിയും കുടുംബവും ആരോപിക്കുന്നു.

‘ഞാന്‍ ബലാല്‍സംഗം ചെയ്യപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി പലയിടത്തും പരാതിയുമായി ചെന്നു.എന്നാല്‍ ആരും അത് കേള്‍ക്കാന്‍ മനസുകാണിച്ചില്ല. എന്നെ ആക്രമിച്ചവരെയെല്ലാം അറസ്റ്റ് ചെയ്യണമെന്നാണെന്‍റെ ആവശ്യം. അല്ലെങ്കില്‍ താന്‍ ആത്മഹത്യ ചെയ്യും.മുഖ്യമന്ത്രിയുടെ അടുത്തെത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല’. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ തങ്ങള്‍ക്കെതിരെ ഭീഷണികളുണ്ടായതായും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

 

 

prp

Related posts

Leave a Reply

*