ആഘോഷങ്ങള്‍ക്കിടയില്‍ അശ്ലീല ആംഗ്യം കാണിച്ച മറഡോണയ്ക്ക്പണികിട്ടി

സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗ്: അര്‍ജന്‍റീനയുടെ വിജയം ആഘോഷിക്കാന്‍ സെന്‍റ് പീറ്റേഴ്‌സ് ബര്‍ഗിലെ ഗ്യാലറിയില്‍ എത്തിയ ഒരിതിഹാസ താരത്തിന് നേരിട്ടത് വിവാദ കൊടുങ്കാറ്റ്. ലയണല്‍ മെസിയെന്ന സൂപ്പര്‍ താരം മൈതാനത്ത് മിന്നും ഗോള്‍ നടിയപ്പോള്‍ ഗാലറില്‍ തുള്ളിച്ചാടി മറഡോണ ഒരു നിമിഷം പരിസരം മറന്നു.

ഈ ലോകകപ്പില്‍ അര്‍ജന്‍റീനയുടെ ആദ്യ മത്സരം മുതല്‍ ടീമിന് പ്രചോദനമായി കളികള്‍ കാണാനെത്തിയിരുന്നു അദ്ദേഹം. എന്നാല്‍ നിരാശയായിരുന്നു ഫലം. അപ്പോള്‍ മുതല്‍ അദ്ദേഹം അസ്വസ്ഥനായിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം നൈജീരിയയ്‌ക്കെതിരെ മെസിയും കൂട്ടരും ഓരോതവണയും കാഴ്ചവെച്ച മുന്നേറ്റങ്ങള്‍ നടത്തുമ്പോഴും മറഡോണ ആവേശം കൊണ്ടു. 14ാം മിനിറ്റില്‍ മെസി ഗോളടിച്ചപ്പോള്‍ തുള്ളിച്ചാടുന്ന മറഡോണയെയാണ് ഗാലറിയില്‍ കണ്ടത്. നൈജീരിയ തിരിച്ചടിച്ചപ്പോഴാകട്ടെ നിരാശയോടെ തലകുനിച്ചിരുന്നു അദ്ദേഹം.

എന്നാല്‍ മാര്‍ക്കസ് റോജോ അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയപ്പോള്‍ മതിമറന്ന് ആഹ്ലാദം പ്രകടിപ്പിച്ച ഇതിഹാസ താരം വിവാദത്തില്‍പ്പെടുകയും ചെയ്തു. ഗാലറിയിലേക്ക് നോക്കി ഇരുകൈകളുമുയര്‍ത്തി അശ്ലീല ആംഗ്യം കാണിച്ചതാണ് വിവാദംക്ഷണിച്ചു വരുത്തിയത്. നിമിഷങ്ങള്‍ക്കകം മറഡോണയുടെ ഈ നടപടി വിമര്‍ശനങ്ങളേറ്റുവാങ്ങി. മറഡോണയെപ്പോലൊരാള്‍ ഇങ്ങനെ ചെയ്യരുതായിരുന്നുവെന്ന് നിരവധിപ്പേര്‍ പ്രതികരിച്ചു. ചിലര്‍ അദ്ദേഹത്തെ പരിഹസിക്കുന്നതുവരെയെത്തി കാര്യങ്ങള്‍.

Related posts

Leave a Reply

*